ആപ്പ്ജില്ല

ഹാഥ്രസ് സംഭവം: ഇരയായ പെണ്‍കുട്ടി മാന്യമായ ശവസംസ്കാരത്തിന് അര്‍ഹയായിരുന്നുവെന്ന് ഹൈക്കോടതി

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് എതിരെ സ്വഭാവഹത്യ ചെയ്യരുതെന്നും കോടതി താക്കീത് നൽകി.

Samayam Malayalam 13 Oct 2020, 11:13 pm
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്രസ് സംഭവത്തിൽ ഇരയായ പെണ്‍കുട്ടിക്ക് മാന്യമായ ശവസംസ്കാരത്തിനുള്ള മൗലീകമായ അവകാശം ലംഘിക്കപ്പെട്ടതായി അലഹബാദ് ഹൈക്കോടതി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് എതിരെ സ്വഭാവഹത്യ ചെയ്യരുതെന്നും കോടതി താക്കീത് നൽകി.
Samayam Malayalam Hathras
ഹാഥ്രസ് സംഭവം


Also Read : മഹാരാഷ്ട്രയിൽ 8,522 പേര്‍ക്ക് രോഗം; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ കേരളത്തിൽ

ജസ്റ്റീസുമാരായ പങ്കജ് മിതല്‍, രഞ്ജൻ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്കാരം നടത്തിയതിന് സാരമായ ഒരു വിശദീകരണം ഇതുവരേയും ജില്ലാ മജിസ്ട്രേറ്റ് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

എന്തുകൊണ്ടാണ് കുറച്ച് സമയത്തേക്ക് മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറാൻ കഴിയാത്തത്, അരമണിക്കൂറോളം പോലും നൽകാൻ സാധിച്ചില്ല, വീട്ടിൽ അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാനും അതിന് ശേഷം അതിനുശേഷം രാത്രിയിലോ അടുത്ത ദിവസത്തിലോ സംസ്‌കരിക്കുകയോ ചെയ്തിരുന്നാൽ പോരെ എന്നും കോടതി ചോദിച്ചു.

Also Read : "ഞെട്ടിപ്പിക്കുന്നത്"; ഉദ്ധവിനെ പരിഹസിച്ച ഗവർണറുടെ നടപടിയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് ശരദ് പവാര്‍

നാല് ഉയര്‍ന്ന ജാതിക്കാരായ യുവാക്കളുടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം സെപ്റ്റംബര്‍ 30ന് രാവിലെ 2.45ഓടെ അധികൃതര്‍ സംസ്കരിക്കുകയായിരുന്നു. ക്രമസമാധാനം പാലിക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹം സംസ്കരിച്ചതെന്നാണ് ഹാഥ്രസ് ജില്ലാ കളക്ടര്‍ പ്രവീണ്‍ കുമാര്‍ കോടതിയെ അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്