ആൽവാർ: രാജസ്ഥാനിലെ ആൽവാറിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിക്ക് പോലീസ് കോൺസ്റ്റബിളായി നിയമനം. യുവതിക്ക് ഉടൻതന്നെ നിയമന ഉത്തരവ് ലഭിക്കുമെന്ന് അഡീഷ്ണൽ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് പറഞ്ഞു. ഏപ്രിൽ 26നാണ് യുവതിയെ അഞ്ചുപേർചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. ഭർത്താവുമായി ബൈക്കിൽ പോകുമ്പോൾ തടഞ്ഞുനിർത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. മൂന്ന് മണിക്കൂറിനുശേഷമാണ് ദമ്പതികളെ മോചിപ്പിച്ചത്. ദമ്പതികളുടെ കൈവശമുണ്ടായിരുന്ന 2000 രൂപ ക്രിമിനലുകൾ തട്ടിയെടുത്തു.
പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ പ്രതികൾ ആവശ്യപ്പെട്ടു. പണം കിട്ടിയില്ലെങ്കിൽ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാൽ ദമ്പതികൾ പണം നൽകാതെ വന്നതോടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസത്തിനുശേഷമാണ് പീഡന വിവരം ദമ്പതികൾ പുറത്തുപറഞ്ഞത്.
ആൽവാർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം തുടങ്ങാൻ വൈകി. തുടർന്ന് പ്രതിഷേധം ശക്തമായതോടെ പോലീസ് സുപ്രണ്ടിനേയും ആൽവാർ സബ് ഇൻസ്പെക്ടറേയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ പ്രതികൾ ആവശ്യപ്പെട്ടു. പണം കിട്ടിയില്ലെങ്കിൽ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാൽ ദമ്പതികൾ പണം നൽകാതെ വന്നതോടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസത്തിനുശേഷമാണ് പീഡന വിവരം ദമ്പതികൾ പുറത്തുപറഞ്ഞത്.
ആൽവാർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം തുടങ്ങാൻ വൈകി. തുടർന്ന് പ്രതിഷേധം ശക്തമായതോടെ പോലീസ് സുപ്രണ്ടിനേയും ആൽവാർ സബ് ഇൻസ്പെക്ടറേയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു.