ജയ്പൂർ: മുസ്ലിം പോലീസുകാർ താടി വടിച്ചിട്ടു വരണമെന്നുള്ള നിർദ്ദേശം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ച് രാജസ്ഥാനിലെ ആൽവാർ പോലീസ്. ഒമ്പത് മുസ്ലിം പോലീസുകാരോടാണ് താടി വടിച്ചതിനു ശേഷം ഡ്യൂട്ടിക്കെത്താൻ ഉന്നത പോലീസ് ഉദ്യോസ്ഥൻ നിർദ്ദേശിച്ചത്. വിവാദത്തെത്തുടർന്ന് ആൽവാർ പോലീസ് സുപ്രണ്ട് ഉത്തരവ് പിൻവലിച്ചു.
32 പോലീസുകാർക്കാണ് താടി വളർത്താൻ അനുവാദം നൽകിയിരുന്നത്. ഇതിൽ ഒമ്പത് പേരോടാണ് താടി വടിച്ചെത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. പോലീസ് പക്ഷപാതപരമായി പെരുമാറരുതെന്ന് മാത്രമല്ല, അവരുടെ രൂപത്തിലും അങ്ങനെതന്നെ കാണപ്പെടണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച സർക്കുലറിൽ പറഞ്ഞിരുന്നത്.
32 പോലീസുകാരിൽ ഒമ്പത് പേരോട് മാത്രമാണ് താടിവടിക്കാൻ നിർദ്ദേശിച്ചത്. മറ്റുള്ളവരോട് തൽസ്ഥിതി തുടരാനും നിർദ്ദേശിച്ചു. തീരുമാനം പുനഃപരിശോധിക്കാമെന്നും പരാധിയുള്ളവർക്ക് സമീപിക്കാമെന്നും ആൽവാർ പോലീസ് സുപ്രണ്ട് വ്യക്തമാക്കി.