ആപ്പ്ജില്ല

ബീഹാറിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട മലയാളി കുടുംബം തെലങ്കാനയില്‍ വച്ച് അപകടത്തില്‍പെട്ടു; ഒന്നര വയസ്സുകാരി അടക്കം മുന്ന് മരണം

ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന്റെ കാരണം എന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗണിനെ തുടർന്ന് നിരവധിയാളുകളാണ് ഇത്തരത്തിൽ സംസ്ഥാനം വിട്ട് യാത്ര ചെയ്യാറുള്ളത്.

Samayam Malayalam 16 May 2020, 12:04 pm
കോഴിക്കോട്։ തെലങ്കാനയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒന്നരവയസ്സുകാരി അടക്കം മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് ചെമ്പൂക്കാടവ് സ്വദേശി അനീഷ്, മകള്‍ അനാമിക, വാഹനം ഓടിച്ചിരുന്ന മംഗളൂരു സ്വദേശിയായ സ്റ്റെനി എന്നിവരാണ് മരിച്ചത്.
Samayam Malayalam അപകടത്തിൽ തകർന്ന വാഹനം
അപകടത്തിൽ തകർന്ന വാഹനം


ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അപകടം നടന്നതായാണ് വിവരം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബീഹാറില്‍ നിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Also Read : COVID-19 Live: രാജസ്ഥാനിൽ 213 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇവര്‍ സഞ്ചരിച്ച കാറിന്റെ പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. തെലങ്കാനയിലെ നിസ്സാമുദ്ദീന്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യ ദിവ്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരിക്കുകളോടെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാറിലെ വസ്ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്കൂളിലെ അധ്യാപകനാണ് അനീഷ്. ഇദ്ദേഹത്തിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. ഇയാളും ബീഹാറില്‍ സ്കൂള്‍ അധ്യാപകനായി ജോലി ചെയ്ത് വരികയാണ്.

Also Read : യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇത്തരത്തില്‍ ദീര്‍ഖദൂര യാത്രകള്‍ വര്‍ദ്ധിച്ച് വരികയാണ്. സ്വദേശത്തിന് പുറത്ത് ജോലി ചെയ്യുന്നവരാണ് നാട്ടിലെത്തുന്നതിന് വേണ്ടി ഇത്തരത്തില്‍ യാത്രകളെ ആശ്രയിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 ഓളം തൊഴിലാളികള്‍ മരിച്ചിരുന്നു. നിരവധിയാളുകൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നിരവധി സമാനമായ അപകടങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്