ബെംഗലൂരു: ഭക്ഷ്യോത്പന്ന രംഗത്ത് രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായ പാര്‍ലെ 10,000 ജീവനക്കാരെ പറഞ്ഞുവിടും. സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തിലേക്ക് പോകുന്നതും ഗ്രാമീണമേഖലകളില്‍ ഉത്പന്നങ്ങള്‍ക്ക് വില്‍പ്പനയില്ലാത്തതുമാണ് പാര്‍ലെക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് പാര്‍ലെ ഇത്രയധികം ജീവനക്കാരെ ഒന്നിച്ച് ലേ-ഓഫ് ചെയ്യാന്‍ തീരുമാനിച്ചത്. പാര്‍ലെയ്ക്ക് പുറമെ വസ്ത്രം, ഓട്ടോമൊബൈൽ തുടങ്ങി വിവിധ മേഖലകളിലെ ഒരുപാട് കമ്പനികള്‍ ഉല്‍പ്പാദനം കുറയ്‍ക്കുകയോ ജീവനക്കാരെ കുറയ്‍ക്കുകയോ ചെയ്‍തിട്ടുണ്ട്. നിലവിലെ സാഹചര്യം വളരെ പരിതാപകരമാണെന്നും അടിയന്തരമായി സര്‍ക്കാര്‍ ഇടപെടൽ ഉണ്ടായില്ലെങ്കിൽ തൊഴിലാളികളെ പിരിച്ചു വിടാൻ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് പാര്‍ലെയുടെ ബിസ്കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു. 1929ൽ തുടങ്ങിയ പാര്‍ലെയി. നിലവിൽ ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
പാര്‍ലെ കമ്പനിയുടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉത്പന്നമായ പാര്‍ലെ ജി ബിസ്കറ്റിന് പോലും വിൽപനയിടിഞ്ഞു. 2017ൽ അഞ്ച് രൂപയുടെ ബിസ്കറ്റിന് പോലും കനത്ത ജിഎസ്‍ടിയാണ് ചുമത്തിയതനെന്നാണ് കമ്പനിയുടെ പരാതി. സമാനമായ ആരോപണം ബ്രിട്ടാണിയയും ഉന്നയിച്ചിട്ടുണ്ട്. ആളുകള്‍ അഞ്ച് രൂപയുടെ ബിസ്കറ്റ് വാങ്ങാൻ പോലും മടി കാണിക്കുന്നുവെന്നാണ് കമ്പനിയുടെ പരാതി. ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ കണക്കുകളിൽ ബ്രിട്ടാണിയയുടെ വിൽപന മുൻപാദങ്ങളെ അപേക്ഷിച്ച് താഴോട്ടാണ്.
ഒരു ഉപഭോക്താവ് അഞ്ച് രൂപയുടെ സാധനം വാങ്ങുമ്പോള്‍ പോലും രണ്ട് തവണ ആലോചിക്കുന്നുണ്ടെന്നും ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയിൽ ഗുരുതരമായ എന്തോ പ്രശ്നമുണ്ടെന്നതിന്‍റെ സൂചനയാണെന്നും ബ്രിട്ടാനിയ മാനേജ് മെന്‍റ് പറയുന്നു.
രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തെയും തുണി വ്യവസായത്തെയും മാന്ദ്യം ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് രാജ്യത്തെ തുണിമില്ലുടമകള്‍ പത്ര പരസ്യം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കിൽ തൊഴിലുകള്‍ നഷ്ടപ്പെടുമെന്നും രാജ്യത്തെ കാര്‍ഷിക മേഖലയിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും പരസ്യത്തിൽ പറയുന്നു.
പാര്‍ലെ കമ്പനിയുടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉത്പന്നമായ പാര്‍ലെ ജി ബിസ്കറ്റിന് പോലും വിൽപനയിടിഞ്ഞു. 2017ൽ അഞ്ച് രൂപയുടെ ബിസ്കറ്റിന് പോലും കനത്ത ജിഎസ്‍ടിയാണ് ചുമത്തിയതനെന്നാണ് കമ്പനിയുടെ പരാതി. സമാനമായ ആരോപണം ബ്രിട്ടാണിയയും ഉന്നയിച്ചിട്ടുണ്ട്. ആളുകള്‍ അഞ്ച് രൂപയുടെ ബിസ്കറ്റ് വാങ്ങാൻ പോലും മടി കാണിക്കുന്നുവെന്നാണ് കമ്പനിയുടെ പരാതി. ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ കണക്കുകളിൽ ബ്രിട്ടാണിയയുടെ വിൽപന മുൻപാദങ്ങളെ അപേക്ഷിച്ച് താഴോട്ടാണ്.
ഒരു ഉപഭോക്താവ് അഞ്ച് രൂപയുടെ സാധനം വാങ്ങുമ്പോള്‍ പോലും രണ്ട് തവണ ആലോചിക്കുന്നുണ്ടെന്നും ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയിൽ ഗുരുതരമായ എന്തോ പ്രശ്നമുണ്ടെന്നതിന്‍റെ സൂചനയാണെന്നും ബ്രിട്ടാനിയ മാനേജ് മെന്‍റ് പറയുന്നു.
രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തെയും തുണി വ്യവസായത്തെയും മാന്ദ്യം ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ച് രാജ്യത്തെ തുണിമില്ലുടമകള്‍ പത്ര പരസ്യം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കിൽ തൊഴിലുകള്‍ നഷ്ടപ്പെടുമെന്നും രാജ്യത്തെ കാര്‍ഷിക മേഖലയിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും പരസ്യത്തിൽ പറയുന്നു.