ഭിന്നിപ്പിക്കൽ അജണ്ഡ വേണ്ട
"കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഭിന്നിപ്പിക്കൽ അജണ്ടയിൽ ഏർപ്പെടരുതെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു. അതിന്റെ ആവശ്യത്തിൽ ഐക്യമുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തിൽ നിന്ന് ഇത് വ്യക്തമായിരുന്നു," സംയുക്ത് കിസാൻ മോർച്ച ബുധനാഴ്ച പറഞ്ഞു. 32 കർഷക സംഘടനകളിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും പ്രതിനിധികളും തമ്മിലുണ്ടായ മൂന്നാം ഘട്ട ചർച്ചകളെ പരാമർശിച്ചായിരുന്നു ഈ പ്രതികരണമുണ്ടായത്.
മോദിയുടെയും അംബാനിയുടേയും അദാനിയുടേയും കോലം കത്തിക്കും
വ്യാഴാഴ്ചയും ശനിയാഴ്ചയുമായി മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ കോലം കത്തിക്കുമെന്ന് ലോക് സംഘർഷ് മോർച്ച നേതാവ് പ്രതിഭ ഷിൻഡെ. സര്‍ക്കാരിന് തീരുമാനം എടുക്കുന്നതിനുള്ള അവസാന അവസരമാണിത്, അല്ലാത്ത പക്ഷം ഈ പ്രക്ഷോഭം വലിയതാകുമെന്നും സര്‍ക്കാര്‍ താഴെ വീഴുമെന്നും ലോക് സംഘർഷ് മോർച്ചയിലെ പ്രതിഭ ഷിൻഡെ വാർത്താ ഏജൻസിയായ എഎന്‍ഐയോട് പറഞ്ഞു.
ചര്‍ച്ച പരാജയപ്പെട്ടാൽ
കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാൽ അതിര്‍ത്തികളില്‍ താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സമരക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ആറു മാസം വരെ കഴിയുന്നതിനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. അതിനൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ ഡൽഹിയിലേക്ക് എത്താൻ തയ്യാറായാണ് നിലകൊള്ളുന്നത്. മധ്യപ്രദേശിൽ നിന്നും അരലക്ഷത്തോളം കര്‍ഷകര്‍ നില്‍ക്കുന്നുണ്ടെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇന്നലേയും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് എത്തിയിരിക്കുന്നത്.
അമിത് ഷാ - അമരീന്ദര്‍ ചര്‍ച്ച ഇന്ന്
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 9.30 ഓടെയാണ് കൂടിക്കാഴ്ച നടക്കുന്നത്. അമിത് ഷായും മറ്റ് മന്ത്രിമായും തമ്മിൽ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന് പിന്നാലെ സമരക്കാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേകസമിതിയുടെ നിര്‍ദ്ദേശം കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഏകകണ്ഠമായി നിരസിക്കുകയായിരുന്നു.