ആപ്പ്ജില്ല

കശ്മീർ പുകയുന്നു; അജിത് ഡോവലുമായി അമിത് ഷായുടെ കൂടിക്കാഴ്ച

കശ്മീരിലെ രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടെ എന്താണ് ചര്‍ച്ച ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Samayam Malayalam 5 Aug 2019, 5:27 pm

ഹൈലൈറ്റ്:

  • ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തത് കശ്മീര്‍ വിഷയം
  • കശ്മീരിന്‍റെ പ്രത്യേക പദവി ഉടൻ നീക്കിയേക്കുമെന്ന അഭ്യൂഹം ശക്തം
  • അധിക സേനാവിന്യാസവുമായി കേന്ദ്ര സര്‍ക്കാര്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ന്യൂഡൽഹി: കശ്മീരിലെ തിരക്കിട്ട സേനാവിന്യാസത്തിനും സുരക്ഷാ നടപടികള്‍ക്കും പിന്നാലെ രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. കശ്മീര്‍ വിഷയമാണ് അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുമായും ചര്‍ച്ച ചെയ്തതതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയിൽ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
കശ്മീരിലെ നിലവിലെ സാഹചര്യമായിരുന്നു ചര്‍ച്ചാവിഷയമെങ്കിലും എന്താണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടതെന്ന് വ്യക്തതയില്ല. കഴിഞ്ഞ ആഴ്ച വൻ തോതിൽ സൈനികവിഭാഗങ്ങളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതോടെ കശ്മീര്‍ രാഷ്ട്രീയത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. നിലവിൽ രാഷ്ട്രപതി ഭരണത്തിനു കീഴിലുള്ള ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ എല്ലാവരോടും കശ്മീരിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു പുറമെ കശ്മീരിലെത്തിയ വിനോദസഞ്ചാരികള്‍, കശ്മീര്‍ എൻഐടിയിലെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കും സംസ്ഥാനംവിടാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

അതേസമയം, അഭൂതപൂര്‍വ്വമായ സേനാവിന്യാസവും യുദ്ധസമാനായ സാഹചര്യങ്ങളും കശ്മീരിന്‍റെ പ്രത്യേക പദവി നീക്കുന്നതിനു മുന്നോടിയാണെന്നാണ് വിലയിരുത്തലുകള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളും ഭൂമിയും കശ്മീര്‍ നിവാസികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ഭരണഘടനയിലെ 35എ അനുച്ഛേദം. എന്നാൽ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടുത്തു കളയാനുള്ള ഏതൊരു നീക്കവും ചെറുക്കുമെന്നാണ് കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്.

നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, മുൻ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഒരു പാര്‍ട്ടി എംപി എന്നിവരടങ്ങുന്ന സംഘം ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു നീക്കുന്നതു സംബന്ധിച്ച തീരുമാനം വലിയ ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുമെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തമെന്നും നാഷണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്