ഗുവാഹത്തി: അസമിൽ നിന്ന് മാത്രമല്ല, രാജ്യത്ത് എല്ലായിടത്തുനിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് ഗുവഹാത്തിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുന്നണിയായ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ നാലാമത് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. മുൻ കോൺഗ്രസ് സര്‍ക്കാരുകള്‍ വടക്കുകിഴക്കൻ മേഖലയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തിയെന്ന് ബിജെപി അധ്യക്ഷൻ കൂടിയായ അമിത് ഷാ കുറ്റപ്പെടുത്തി. അസമിൽ നിന്ന് മാത്രമല്ല രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അമിത് ഷാ പ്രഖ്യാപിച്ചു.
വടക്കുകിഴക്കൻ മേഖലയിൽ ഏറെക്കാലം തീവ്രവാദം നിലനിൽക്കാനുണ്ടായ സാഹചര്യം മേഖലയെ കോൺഗ്രസ് സര്‍ക്കാരുകള്‍ അവഗണിച്ചതാണെന്ന് അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് എക്കാലവും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് നടപ്പാക്കിയത്. മേഖലയിൽ പോരാട്ടത്തിന്റെ വിത്തു വിതച്ചത് കോൺഗ്രസാണ്. വടക്കുകിഴക്കൻ മേഖലയ്ക്ക് കോൺഗ്രസ് ശ്രദ്ധ കൊടുക്കാതിരുന്നതോടെ അവിടെ തീവ്രവാദം വളര്‍ന്നെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ അനുച്ഛേദം 371ൽ തൊടില്ലെന്ന് അമിത് ഷാ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം അനുച്ഛേദം താത്കാലികമാണെന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ 371 അതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും എന്നാൽ അനുച്ഛേദം 371ൽ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവെയ്ക്കില്ലെന്ന് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയിൽ ഏറെക്കാലം തീവ്രവാദം നിലനിൽക്കാനുണ്ടായ സാഹചര്യം മേഖലയെ കോൺഗ്രസ് സര്‍ക്കാരുകള്‍ അവഗണിച്ചതാണെന്ന് അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് എക്കാലവും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് നടപ്പാക്കിയത്. മേഖലയിൽ പോരാട്ടത്തിന്റെ വിത്തു വിതച്ചത് കോൺഗ്രസാണ്. വടക്കുകിഴക്കൻ മേഖലയ്ക്ക് കോൺഗ്രസ് ശ്രദ്ധ കൊടുക്കാതിരുന്നതോടെ അവിടെ തീവ്രവാദം വളര്‍ന്നെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ അനുച്ഛേദം 371ൽ തൊടില്ലെന്ന് അമിത് ഷാ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം അനുച്ഛേദം താത്കാലികമാണെന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ 371 അതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും എന്നാൽ അനുച്ഛേദം 371ൽ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവെയ്ക്കില്ലെന്ന് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.