ന്യൂഡൽഹി: ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി സമഗ്രമായി പഠനം നടത്താൻ നാലംഗ സംഘത്തെ നിയോഗിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. നാല് എംപിമാർ അടങ്ങിയ സംഘത്തെയാണ് അമിത് ഷാ നിയോഗിച്ചിരിക്കുന്നത്.
സരോജ് പാണ്ഡെ, നളിൻ കട്ടിൽ, വിനോദ് സോൻകർ, പ്രഹ്ലാദ് ജോഷി എന്നിവർ അടങ്ങിയ സംഘമാണ് സമിതിയിൽ ഉള്ളത്. ഇവർ പൊതുജനങ്ങളുമായും ഭക്തരുമായും ആശയവിനിമയം നടത്തും. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
സമരം, പോലീസ് അതിക്രമം, അറസ്റ്റ് എന്നിവയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.
സരോജ് പാണ്ഡെ, നളിൻ കട്ടിൽ, വിനോദ് സോൻകർ, പ്രഹ്ലാദ് ജോഷി എന്നിവർ അടങ്ങിയ സംഘമാണ് സമിതിയിൽ ഉള്ളത്. ഇവർ പൊതുജനങ്ങളുമായും ഭക്തരുമായും ആശയവിനിമയം നടത്തും. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
സമരം, പോലീസ് അതിക്രമം, അറസ്റ്റ് എന്നിവയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.