കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമാനം ഇറങ്ങാൻ അനുവദിക്കില്ലെന്ന് മുസ്ലിം സംഘടനയായ ജമാഅത്ത് ഉലമ ഇ ഹിന്ദ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ സിദ്ദിഖുള്ള ചൗധരി. മനുഷ്യത്വ വിരുദ്ധമായ നിയമം രാജ്യത്തെ പൗരന്മാർക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Also read: നിലപാടിൽ ഉറച്ച് സതീശൻ; മുല്ലപ്പള്ളിക്കെതിരെ സിപിഎം; സംയുക്ത പ്രക്ഷോഭത്തിന് ലീഗിന്റെ പിന്തുണ
നിയമം പിൻവലിച്ചില്ലെങ്കിൽ അമിത് ഷായെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ തങ്ങൾ അനുവദിക്കില്ല. ഒരു ലക്ഷത്തോളം ആളുകൾ ഒത്തുചേർന്ന് അമിത് ഷായെ തടയുമെന്നും സിദ്ദിഖുള്ള പറഞ്ഞു. സംഘടനയുടെ പ്രവർത്തനം ജനാധിപത്യപരവും സമാധാനപരവുമായിരിക്കുമെന്നും പശ്ചിമ ബംഗാൾ ലൈബ്രറി സർവ്വീസ് മന്ത്രി വ്യക്തമാക്കി.
Also read: 'അന്ന് പിന്തുണച്ചവർ ഇന്ന് മലക്കം മറിഞ്ഞു'; പേരുകൾ നിരത്തി മോദി
അക്രമപരമായ പ്രതിഷേധത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. പൗരത്വ രജിസ്റ്റർ, പൗരത്വ നിയമ ഭേദഗതി എന്നിവയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. ബിജെപിയെ ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. രാജ്യത്ത് വെറുപ്പ് വിതച്ച് വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സിദ്ദിഖുള്ള പറഞ്ഞു.
Also read: പൗരത്വ പ്രക്ഷോഭം; വെടിയുണ്ട കൊണ്ടത് നെഞ്ചിൽ; പോലീസുകാരന് പേഴ്സ് രക്ഷയായി
ചർച്ചയിൽ വിശ്വസിക്കാത്തവരാണ് മോദിയും അമിത്ഷായും. നിയമവുമായി മുന്നോട്ടുപോകാൻ അവരെ അനുവദിക്കില്ല. ഇതിനായി സമാധാനപരമായി പ്രതിഷേധിക്കൂ എന്നും മന്ത്രി പറഞ്ഞു.