ആപ്പ്ജില്ല

ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള പദ്ധതി എഞ്ചിനിയറുടെത്

ഗൗരി ലങ്കേഷിനെ കൊന്നവര്‍ എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാടിനെയും ലക്ഷ്യമിട്ടു

Samayam Malayalam 14 Jun 2018, 3:18 pm
കന്നഡ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ് തെളിയിച്ച് പ്രത്യേക അന്വേഷണ സംഘം. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള 37 വയസുകാരനായ അമോല്‍ കാലെ എന്ന എഞ്ചിനിയര്‍ ആണ് കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു.
Samayam Malayalam ഗൗരി ലങ്കേഷ് വധം
ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള പദ്ധതിക്ക് പിന്നിൽ


യുക്തിവാദി കെ.എസ് ഭഗവാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന് കഴിഞ്ഞ മാസം ഇയാള്‍ അറസ്റ്റിലായിരുന്നു. തീവ്ര ഹിന്ദു സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാലെയ്ക്ക് ഒപ്പം ഇനിയും പിടിക്കപ്പെടാനുള്ള നിഹാല്‍ എന്നയാളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്‍തത്.

ഹിന്ദു മതത്തിന് എതിരായി നില്‍ക്കുന്നവരെ ഇല്ലാതാക്കണമെന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്‍തനായ ഗിരീഷ് കര്‍ണാട്, രാഷ്ട്രീയക്കാരനും സാഹിത്യകാരനുമാ ബി.ടി. ലളിത നായ്‍ക്ക് തുടങ്ങിയവരുടെ ജീവന് ഇവര്‍ വിലയിടുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

പ്രതികളില്‍ നിന്ന് ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി. ദേവനാഗിരി ലിപി ആയിരുന്നു എഴുത്ത്. ചില ഭാഗങ്ങള്‍ കോഡിങ്ങിന് സമാനമാണ്. ഇത് പരിശോധനയ്ക്ക് ശേഷം മാത്രമെ കൃത്യമാകൂ.

ശ്രീരാമസേനയുമായി ബന്ധമുള്ളവരാണ് പിടിയിലായവരില്‍ ചിലര്‍ എന്ന് പോലീസ് പറയുന്നു. കൊലനടത്താന്‍ ഉപയോഗിച്ച് തോക്ക് ഇനിയും കണ്ടെത്തിയിട്ടില്ല. എഴുത്തുകാരന്‍ എംഎം കല്‍ബുറഗിയെ കൊലപ്പെടുത്താനും ഇതേ തോക്കാണ് ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്