ആപ്പ്ജില്ല

ഭിന്ദ്രൻവാലയെ പോലെയാകാൻ അമൃത്പാൽ സിങ് കോസ്മറ്റിക് സർജറി നടത്തി: റിപ്പോർട്ട്

ഭിന്ദ്രൻവാലയെ പോലെയാകാൻ അമൃത്പാൽ സിങ് കോസ്മറ്റിക് സർജറി നടത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് എത്തുന്നതിനു മുമ്പായി ജോർജിയയിൽ എത്തിയാണ് കോസ്മറ്റിക് സർജറി നടത്തിയെന്നാണ് റിപ്പോർട്ട്.

ഹൈലൈറ്റ്:

  • അമൃത്പാൽ സിങ് കോസ്മറ്റിക് സർജറി നടത്തി.
  • ജോർജിയയിൽ എത്തി കോസ്മറ്റിക് സർജറി നടത്തിയെന്നു വെളിപ്പെടുത്തൽ.
  • അമൃത്പാലിൻ്റെ അനുയായിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Amritpal Singh Cosmetic Survey
അമൃത്പാൽ സിങ്.
ന്യൂ ഡൽഹി: ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിങ് ഖലിസ്ഥാൻ വാദിയായിരുന്ന ജർനൈൽ സിങ് ഭിന്ദ്രൻവാലയുടെ രൂപസാദൃശ്യം ലഭിക്കാൻ കോസ്മറ്റിക് സർജറിക്കു വിധേയമായെന്നു വെളിപ്പെടുത്തൽ. ഇന്ത്യയിലേക്കു എത്തുന്നതിനു മുമ്പ് അമൃത്പാൽ ജോർജിയയിൽ എത്തി കോസ്മറ്റിക് സർജറി നടത്തിയെന്നാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന അമൃത്പാലിന്റെ അനുനായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമമായ ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
2022 ഓഗസ്റ്റിലാണ് അമൃത്പാൽ ജോർജിയയിൽ എത്തിയതെന്നാണ് അനുയായിയുടെ വെളിപ്പെടുത്തൽ. രണ്ടു മാസത്തോളം ജോർജിയയിൽ തങ്ങിയ ഇയാൾ ഭിന്ദ്രൻവാലയുടെ മുഖച്ഛായ ലഭിക്കാൻ കോസ്മറ്റിക് സർജറിക്കു വിധേയമായെന്നാണ് അനുയായിയുടെ മൊഴിയെന്നാണ് റിപ്പോർട്ട്. പുതിയ വെളിപ്പെടുത്തൽ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.


ദുബായിൽ ട്രക്ക് ഡ്രൈവറായിരിക്കെ സമൂഹമാധ്യമമായ ക്ലബ് ഹൗസിൽ അമൃത്പാൽ സജീവമായിരുന്നു. ക്ലബ് ഹൗസിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന അമൃത്പാൽ സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പകരം ചർച്ചകൾ ശ്രവിക്കാനാണ് ശ്രമിച്ചത്. നടനും ആക്ടിവിസ്റ്റും വാരിസ് പഞ്ചാബ് ദേ സംഘടനയുടെ സ്ഥാപകനുമായ ദീപ് സിദ്ധുവിൻ്റെ മരണത്തോടെയാണ് അമൃത്പാൽ സിങ്ങിനെ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ അമരത്തേക്ക് ഫേസ്ബുക്കിലൂടെ അവരോധിച്ചത്. പിന്നാലെ ഇയാൾ ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. അതേസമയം അമൃത്പാലിൻ്റെ ഖലിസ്ഥാൻ വാദം എതിർത്തിരുന്ന ദീപ് സിദ്ധു ഇയാളെ ബ്ലോക്ക് ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ക്രൈസ്തവ വിശ്വാസിയായ അനിലിൻ്റെ ബിജെപി പ്രവേശനം അവർക്കുള്ള മറുപടി; സ്വീകരിച്ച് വി മുരളീധരൻ
ഇന്ത്യയിലേക്ക് എത്തിയ അമൃത്പാലിൻ്റെ വസ്ത്രധാരണം ഭിന്ദ്രൻവാലയുടേതിനു സമാനമായിരുന്നു. ഇതോടെ നിരവധി ആരാധകരും ഇയാൾക്കുണ്ടായി. പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം ആറു കേസുകളാണ് അമൃത്പാലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് 18 ന് ഒളിവിൽ പോയ അമൃത്പാലിനെ ഇതുവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇയാളുടെ അമ്മാവനായ ഹർജിത് സിങ്, ദൽജിത് സിങ് കൽസി എന്നിവരും അനുയായികളും അറസ്റ്റിലായിരുന്നു. അമൃത്പാൽ രൂപമാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വിവിധ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.

Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്