ബെംഗലൂരു: നരേന്ദ്രമോദി മന്ത്രിസഭയിലും വാജ്‍പേയി മന്ത്രിസഭയിലും ഒരു പോലെ തിളങ്ങി നിന്ന നേതാവായിരുന്നു അനന്ത് കുമാര്‍. സംഘപരിവാറിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന അനന്ത കുമാര്‍ വളരെ വേഗത്തില്‍ തന്നെയായിരുന്നു നേതൃനിരയിലേക്ക് എത്തിയത്.
കേന്ദ്ര സര്‍ക്കാരിന്‍റെ സുപ്രധാന നീക്കമായിരുന്ന ചരക്കു സേവന നികുതി സംവിധാനം പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ആദ്യമായി അവതരിപ്പിച്ചത് അനന്തകുമാറായിരുന്നു.
കര്‍ണാടകത്തിലെ കരുത്തുറ്റ ബിജെപി നേതാവായിരുന്ന അനന്ത് കുമാര്‍ ആറു തവണയാണ് എംപി സ്ഥാനം കരസ്ഥമാക്കിയത്. അതോടൊപ്പം ബിജെപിക്ക് ഇത്രയേറെ വേരോട്ടം ഉണ്ടാക്കിക്കൊടുത്തതിനു പിന്നിലും അനന്തകുമാറിന്‍റെ കരങ്ങള്‍ പ്രത്യക്ഷമായിരുന്നു.
1957 ല്‍ വിദ്യര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ബിജെപിയില്‍ പ്രവേശിച്ച അനന്തകുമാര്‍ വളരെ വേഗത്തില്‍ തന്നെയായിരുന്നു പ്രധാന ചുമതലകള്‍ സ്വന്തമാക്കിയത്. 1996 ല്‍ ബാഗ്ലൂര്‍ സൗത്തില്‍ നിന്നാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്‍റിലേക്ക് പ്രവേശിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ഈ മണ്ഡലം തുടര്‍ന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്‍റെ കൈകളില്‍ ഭദ്രമാകുകയായിരുന്നു. 2014 ല്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന നന്ദന്‍ നിലേഖനിയെ ഈ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെടുത്തുകയായിരുന്നു.
1998 ലാണ് വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി അനന്തകുമാര്‍ തിളങ്ങുകയായിരുന്നു. പിന്നീട് 2003 അനന്ത് കുമാറിനെ തേടിയെത്തിയത് കര്‍ണാടക ബിജെപി അധ്യക്ഷ സ്ഥാനമായിരുന്നു.
കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി മാറ്റിയതിനു പിന്നിലും അനന്ത് കുമാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു.
ഇന്നു പുലര്‍ച്ചെ 2.30 നാണ് അനന്ത് കുമാര്‍ അന്തരിച്ചത്. ബെംഗലൂരുവില്‍ സ്വകാര്യ ആശുപത്രിയിൽ അര്‍ബുദരോഗത്തിന് ചികിത്സയിലായിരിക്കെയായിയരുന്നു അന്ത്യം.
രോഗം കലശലായതിനെത്തുടര്‍ന്ന് കുറച്ചു ദിവസമായി അനന്ത് കുമാറിനെ വെന്‍റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. കര്‍ണാടക ഉപതെരഞ്ഞെടുപ്പിന് മുൻപായിരുന്നു അനന്ത് കുമാറിന് അര്‍ബുദരോഗം സ്ഥിരീകരിച്ചത്.
കേന്ദ്ര സര്‍ക്കാരിന്‍റെ സുപ്രധാന നീക്കമായിരുന്ന ചരക്കു സേവന നികുതി സംവിധാനം പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ആദ്യമായി അവതരിപ്പിച്ചത് അനന്തകുമാറായിരുന്നു.
കര്‍ണാടകത്തിലെ കരുത്തുറ്റ ബിജെപി നേതാവായിരുന്ന അനന്ത് കുമാര്‍ ആറു തവണയാണ് എംപി സ്ഥാനം കരസ്ഥമാക്കിയത്. അതോടൊപ്പം ബിജെപിക്ക് ഇത്രയേറെ വേരോട്ടം ഉണ്ടാക്കിക്കൊടുത്തതിനു പിന്നിലും അനന്തകുമാറിന്‍റെ കരങ്ങള്‍ പ്രത്യക്ഷമായിരുന്നു.
1957 ല്‍ വിദ്യര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ബിജെപിയില്‍ പ്രവേശിച്ച അനന്തകുമാര്‍ വളരെ വേഗത്തില്‍ തന്നെയായിരുന്നു പ്രധാന ചുമതലകള്‍ സ്വന്തമാക്കിയത്. 1996 ല്‍ ബാഗ്ലൂര്‍ സൗത്തില്‍ നിന്നാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്‍റിലേക്ക് പ്രവേശിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ഈ മണ്ഡലം തുടര്‍ന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്‍റെ കൈകളില്‍ ഭദ്രമാകുകയായിരുന്നു. 2014 ല്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന നന്ദന്‍ നിലേഖനിയെ ഈ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെടുത്തുകയായിരുന്നു.
1998 ലാണ് വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി അനന്തകുമാര്‍ തിളങ്ങുകയായിരുന്നു. പിന്നീട് 2003 അനന്ത് കുമാറിനെ തേടിയെത്തിയത് കര്‍ണാടക ബിജെപി അധ്യക്ഷ സ്ഥാനമായിരുന്നു.
കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി മാറ്റിയതിനു പിന്നിലും അനന്ത് കുമാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു.
ഇന്നു പുലര്‍ച്ചെ 2.30 നാണ് അനന്ത് കുമാര്‍ അന്തരിച്ചത്. ബെംഗലൂരുവില്‍ സ്വകാര്യ ആശുപത്രിയിൽ അര്‍ബുദരോഗത്തിന് ചികിത്സയിലായിരിക്കെയായിയരുന്നു അന്ത്യം.
രോഗം കലശലായതിനെത്തുടര്‍ന്ന് കുറച്ചു ദിവസമായി അനന്ത് കുമാറിനെ വെന്‍റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. കര്‍ണാടക ഉപതെരഞ്ഞെടുപ്പിന് മുൻപായിരുന്നു അനന്ത് കുമാറിന് അര്‍ബുദരോഗം സ്ഥിരീകരിച്ചത്.