വിജയവാഡ: പൊള്ളുന്ന വേനലിന് ശമനമേകാൻ ആന്ധ്രാ സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗവുമായി രംഗത്ത്. ചൂടില്‍ നിന്ന് രക്ഷ നേടുന്നതിനായി അടിയന്തിര സുരക്ഷാ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ 13 ജില്ലകളിലും കരുതല്‍ നടപടികള്‍ സ്വീകരിക്കും.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായി 39 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തെരുവുകള്‍ തോറും മോരും വെള്ളവും ഒആര്‍എസ് ലായനിയും വിതരണം ചെയ്യും.
കഴിഞ്ഞ വര്‍ഷം 1500 പേരോളമാണ് സൂര്യാഘാതത്തില്‍ ഇവിടെ മരിച്ചത്. അതിനാല്‍ത്തന്നെ അത് ആവര്‍ത്തിക്കാതിരിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായി 39 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തെരുവുകള്‍ തോറും മോരും വെള്ളവും ഒആര്‍എസ് ലായനിയും വിതരണം ചെയ്യും.
കഴിഞ്ഞ വര്‍ഷം 1500 പേരോളമാണ് സൂര്യാഘാതത്തില്‍ ഇവിടെ മരിച്ചത്. അതിനാല്‍ത്തന്നെ അത് ആവര്‍ത്തിക്കാതിരിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.