അമരാവതി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പുൽവാമയിലുണ്ടായ ആക്രമണം വളരെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തീവ്രവാദം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നൽകും. ടിഡിപി യോഗത്തിൽ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സൈനിക കുടുംബത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം രാജ്യത്തെ സിനിമാ താരങ്ങള്‍, ഐപിഎസ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍ ജവാന്മാരുടെ കുടുംബത്തിന് സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം നൽകണമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‍നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ പങ്കില്ലെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ പത്രക്കുറിച്ച് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ പങ്കില്ലെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ പത്രക്കുറിച്ച് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.