ന്യൂഡല്‍ഹി: രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാവരേയും ഒന്നിപ്പിക്കലാണ് നമ്മുടെ മുന്നിലുള്ള പ്രധാന കര്‍ത്തവ്യമെന്നും കോണ്‍ഗ്രസിന് മാത്രമെ രാജ്യത്തെ ഒന്നിപ്പിക്കാകുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഈ രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസ് സ്‌നേഹത്തിന്റേയും സഹനത്തിന്റേയും രീതിയാണ് അവലംബിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ അടിമുടി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ പ്ലീനറി സമ്മേളനം ഡല്‍ഹിയില്‍ നടക്കുന്നത്. പ്രതിപക്ഷ മഹാസഖ്യത്തിലൂടെ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കുന്നതിനെപ്പറ്റിയാകും സമ്മേളനത്തിലെ പ്രധാന ചർച്ചകൾ.
ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽനിന്ന് 500 ഒാളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഈ രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസ് സ്‌നേഹത്തിന്റേയും സഹനത്തിന്റേയും രീതിയാണ് അവലംബിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ അടിമുടി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ പ്ലീനറി സമ്മേളനം ഡല്‍ഹിയില്‍ നടക്കുന്നത്. പ്രതിപക്ഷ മഹാസഖ്യത്തിലൂടെ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കുന്നതിനെപ്പറ്റിയാകും സമ്മേളനത്തിലെ പ്രധാന ചർച്ചകൾ.
ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽനിന്ന് 500 ഒാളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.