ന്യൂഡൽഹി: ബിബിസിക്കെതിരെ വീണ്ടും അനിൽ ആൻ്റണി രംഗത്ത്. കശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം പലതവണ നൽകിയ മാധ്യമമാണ് ബിബിസിയെന്ന് അനിൽ ആൻ്റണിയുടെ വിമർശനം. കോൺഗ്രസ് പാർട്ടിക്കും ഒപ്പമുള്ളവർക്കും പറ്റിയ സഖ്യകക്ഷിയാണ് ബിബിസി എന്നും അനിൽ ട്വീറ്ററിലൂടെ പരിഹസിച്ചു. ബിബിസി പ്രസിദ്ധീകരിച്ച വാർത്തകളിലെ ജമ്മു കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടത്തിൻ്റെ ചിത്രം സഹിതം പങ്കുവെച്ചാണ് അനിൽ ആൻ്റണി രംഗത്തെത്തിയിരിക്കുന്നത്.
ബിബിസിയുടെ ചില മുൻകാല ചതികളെന്നു പറഞ്ഞാണ് അനിലിൻ്റെ ട്വീറ്റ് തുടങ്ങുന്നത്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഐക്യത്തെ തുടർച്ചയായി ചോദ്യം ചെയ്യുന്ന കുറ്റവാളികളാണ് ബിബിസി. കശ്മീരില്ലാതെ വെട്ടിച്ചുരുക്കിയ ഭൂപടങ്ങൾ പ്രസിദ്ധീകരിക്കുന്നു. ബിബിസി യഥാർഥത്തിൽ നിക്ഷിപ്ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമം തന്നെയാണെന്ന് അനിൽ പരിഹസിക്കുന്നു. നിലവിലെ കോൺഗ്രസ് പാർട്ടിക്കും ഒപ്പമുള്ളവർക്കും പറ്റിയ സഖ്യകക്ഷിയാണെന്നും അനിൽ പരിഹാസം തുടർന്നു. ട്വീറ്റിൽ
കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, സുപ്രിയ ഷ്രിൻഡെ എന്നിവരെയും അനിൽ ടാഗ് ചെയ്തിട്ടുണ്ട്. ഡോക്യുമെൻ്ററിയെ ചൊല്ലി വിവാദം ഉയർന്നതോടെ ബിബിസി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന മാധ്യമമാണെന്നും ഡോക്യുമെന്ററിക്കു പിന്നിൽ മറ്റു ലക്ഷ്യമില്ലെന്നും ചൂണ്ടിക്കാട്ടി
കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കൂടിയാണ് അനിലിൻ്റെ പുതിയ ട്വീറ്റ്.
നേരത്തെ ഗുജറാത്ത് കലാപത്തെയും നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെൻ്ററിക്കെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ ആൻ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോറം കൺവീനറും എഐസിസി സോഷ്യൽ മീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്ന അനിൽ ആൻ്റണി
രംഗത്തെത്തിയത് വിവാദമായിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഡോക്യുമെൻ്ററിക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ മകൻ കൂടിയായ അനിലിൻ്റെ രംഗപ്രവേശം.
ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു അനിൽ ആൻ്റണിയുടെ വിമർശനം. അനിലിൻ്റെ നിലപാട് കോൺഗ്രസ് നിലപാടിനു വിരുദ്ധമാണെന്ന വിമർശനം ഉയർന്നതോടെ പിറ്റേദിവസം തന്നെ അനിൽ പാർട്ടി പദവികളിൽനിന്നു രാജിവെക്കുകയായിരുന്നു. അതേസമയം ജമ്മു കശ്മീരില്ലാതെ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതിൽ മാപ്പപേക്ഷിച്ചു ബിബിസി നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.
Read Latest National News and Malayalam News
ബിബിസിയുടെ ചില മുൻകാല ചതികളെന്നു പറഞ്ഞാണ് അനിലിൻ്റെ ട്വീറ്റ് തുടങ്ങുന്നത്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഐക്യത്തെ തുടർച്ചയായി ചോദ്യം ചെയ്യുന്ന കുറ്റവാളികളാണ് ബിബിസി. കശ്മീരില്ലാതെ വെട്ടിച്ചുരുക്കിയ ഭൂപടങ്ങൾ പ്രസിദ്ധീകരിക്കുന്നു. ബിബിസി യഥാർഥത്തിൽ നിക്ഷിപ്ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമം തന്നെയാണെന്ന് അനിൽ പരിഹസിക്കുന്നു. നിലവിലെ കോൺഗ്രസ് പാർട്ടിക്കും ഒപ്പമുള്ളവർക്കും പറ്റിയ സഖ്യകക്ഷിയാണെന്നും അനിൽ പരിഹാസം തുടർന്നു. ട്വീറ്റിൽ
കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, സുപ്രിയ ഷ്രിൻഡെ എന്നിവരെയും അനിൽ ടാഗ് ചെയ്തിട്ടുണ്ട്. ഡോക്യുമെൻ്ററിയെ ചൊല്ലി വിവാദം ഉയർന്നതോടെ ബിബിസി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന മാധ്യമമാണെന്നും ഡോക്യുമെന്ററിക്കു പിന്നിൽ മറ്റു ലക്ഷ്യമില്ലെന്നും ചൂണ്ടിക്കാട്ടി
കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കൂടിയാണ് അനിലിൻ്റെ പുതിയ ട്വീറ്റ്.
നേരത്തെ ഗുജറാത്ത് കലാപത്തെയും നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെൻ്ററിക്കെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ ആൻ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോറം കൺവീനറും എഐസിസി സോഷ്യൽ മീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്ന അനിൽ ആൻ്റണി
രംഗത്തെത്തിയത് വിവാദമായിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഡോക്യുമെൻ്ററിക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ മകൻ കൂടിയായ അനിലിൻ്റെ രംഗപ്രവേശം.
ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു അനിൽ ആൻ്റണിയുടെ വിമർശനം. അനിലിൻ്റെ നിലപാട് കോൺഗ്രസ് നിലപാടിനു വിരുദ്ധമാണെന്ന വിമർശനം ഉയർന്നതോടെ പിറ്റേദിവസം തന്നെ അനിൽ പാർട്ടി പദവികളിൽനിന്നു രാജിവെക്കുകയായിരുന്നു. അതേസമയം ജമ്മു കശ്മീരില്ലാതെ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതിൽ മാപ്പപേക്ഷിച്ചു ബിബിസി നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.
Read Latest National News and Malayalam News