ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ വിഷയം ഉന്നയിക്കില്ലെന്ന് വിഎച്ച്പി. അയോധ്യ വിഷയം ഉന്നയിച്ച് പ്രക്ഷോഭം ഉണ്ടാക്കുകയില്ലെന്നും വിഎച്ച്പി വ്യക്തമാക്കി. രാമക്ഷേത്ര നിർമ്മാണ വിഷയം ഉന്നയിച്ച് രാജ്യത്താകമാനം ധർമ്മ സഭകൾ നടത്തുകയും കുംഭമേളയിൽ ധർമ്മസദസ്സ് നടത്താനും വിഎച്ച്പി തയ്യാറായിരുന്നു. വിഎച്ച്പി ഇന്റർനാഷ്ണൽ വർക്കിങ് പ്രസിഡന്റ് അലോക് കുമാർ ഇന്ത്യൻ എക്സ്പ്രസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാക്ഷേത്ര വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്നായിരുന്നു വിഎച്ച്പിയുടെ പ്രധാന ആവശ്യം. അയോധ്യയിലെ 67 ഏക്കർ വിവാദഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് വിഎച്ച്പി നിലപാട് തിരുത്താൻ തീരുമാനിച്ചത്. പ്രയാഗ്രാജിലെ ധർമ്മ സദ്ദസിലെടുത്ത തീരുമാനമാണ് ഇതെന്നും വിഎച്ച്പി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അനുബന്ധിച്ച് രാമജന്മഭൂമി വിഷയത്തിലുള്ള പ്രക്ഷോഭം അവസാനിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് വിഷയം ഉന്നയിച്ച് പ്രക്ഷോഭം ഉന്നയിച്ചാൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണിതെന്ന് ജനം തെറ്റദ്ധരിക്കും. അടുത്ത നാലുമാസത്തേക്ക് വിഷയത്തെ മാറ്റി നിർത്തുകയാണെന്നും വിഎച്ച്പി വൃത്തങ്ങൾ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അനുബന്ധിച്ച് രാമജന്മഭൂമി വിഷയത്തിലുള്ള പ്രക്ഷോഭം അവസാനിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് വിഷയം ഉന്നയിച്ച് പ്രക്ഷോഭം ഉന്നയിച്ചാൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണിതെന്ന് ജനം തെറ്റദ്ധരിക്കും. അടുത്ത നാലുമാസത്തേക്ക് വിഷയത്തെ മാറ്റി നിർത്തുകയാണെന്നും വിഎച്ച്പി വൃത്തങ്ങൾ വ്യക്തമാക്കി.