ആപ്പ്ജില്ല

പൗരത്വ പ്രതിഷേധം; ബിന്ദു അമ്മിണിയും സംഘവും ഡൽഹി പോലീസ് കസ്‌റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയതാണെന്ന് ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ മുദ്രാവാക്യം വിളിച്ചതോടെയാണ് പോലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തത്.

Samayam Malayalam 27 Dec 2019, 9:21 pm

ഹൈലൈറ്റ്:

  • ബിന്ദു അമ്മിണിക്കൊപ്പം മൂന്ന് നിയമവിദ്യാർഥികളും.
  • യുപി ഭവന് മുന്നിലെ പ്രതിഷേധത്തിന് ഇടയിലാണ് ഇവർ പിടിയിലായത്.
  • ഇവരെ മന്ദിർമർഗ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam bindhu
ബിന്ദു അമ്മിണി പോലീസ് കസ്‌റ്റഡിയിൽ
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബിന്ദു അമ്മിണിയെ ഡൽഹി പോലീസ് കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശിനിയായ ഭവിതയും പിടിയിലായി. യുപി ഭവന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
Also Read: സമരക്കാരെ പോലീസ് മർദ്ദിച്ചെന്ന് മുഹമ്മദ് റിയാസ്; ഡൽഹിയിൽ 300 വിദ്യാർഥികൾ കസ്‌റ്റഡിയിൽ

താൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയതാണെന്ന് ബിന്ദു അമ്മിണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിനെയും പോലീസ് കസ്‌റ്റഡിയിലെടുത്തു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധിക്കാനാണ് ബിന്ദു അമ്മിണിയും മൂന്ന് നിയമ വിദ്യാർഥികളും ഡൽഹിയിലെ യുപി ഭവന് മുന്നിലെത്തിയത്. പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കുന്നതിനിടെ പോലീസ് ഇവരോട് വിവരങ്ങൾ ചോദിച്ചു. എന്തിനാണ് എത്തിയതെന്ന ചോദിച്ചതിന് പിന്നാലെ നാലു പേരും പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. ഉടൻ തന്നെ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇവരെ വാഹനത്തിലേക്ക് കയറ്റി മന്ദിർമർഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.


Also Read: റാവത്തിൻ്റെ വാക്കുകൾ ബിജെപിക്കു വേണ്ടിയോ?; ലക്ഷ്യം ആ ഉന്നത പദവി!

ബിന്ദു അമ്മിണിക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരുടെ പേരുവിവരങ്ങൾ വ്യക്തമായിട്ടില്ല. സമരം തുടരുന്ന ഡൽഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് യുപി ഭവന് മുന്നിൽ പ്രതിഷേധം നടന്നത്. 300 വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തെന്ന് സമരസമിതി വ്യക്തമാക്കി. പ്രതിഷേധക്കാരെ എത്തിച്ച മന്തിർമാർഗ് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധം ശക്തമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്