ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരായ പ്രതിഷേധത്തിൽ നിന്നും രാജ്യത്തെ യുവജനങ്ങളും വിദ്യാർഥികളും ഒരടി പുറകോട്ട് പോകില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് മുഹമ്മദ് റിയാസ്. ജനാധിപത്യ ഇന്ത്യക്ക് അപമാനകരമായ നിലപാടുമായി മുന്നോട്ട് പോയാലും ശക്തമായ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി. അറസ്‌റ്റ് ചെയ്‌തതിൻ്റെ കാരണം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഒറ്റയ്‌ക്ക് പോകുന്നവരെയും വഴിയാത്രക്കാരെയും പോലീസ് പിടികൂടി മർദ്ദിക്കുകയും അടിക്കുകയുമാണ്. വിവിധ കാമ്പസുകളിലെ വിദ്യാർഥികളെ വരെ പിടിച്ചോണ്ട് പോകുന്നു. ഈ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Also Read: റാവത്തിൻ്റെ വാക്കുകൾ ബിജെപിക്കു വേണ്ടിയോ?; ലക്ഷ്യം ആ ഉന്നത പദവി!
യുപി ഭവനു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മുഹമ്മദ് റിയാസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. കൂട്ടത്തോടെ പ്രതിഷേധിക്കാൻ എത്തിയ വിദ്യാർഥികളടക്കം നൂറോളം പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടികളടക്കമുള്ളവരെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്.
സമരം തുടരുന്ന ഡൽഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് യുപി ഭവന് മുന്നിൽ പ്രതിഷേധം നടന്നത്. 300 വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തെന്ന് സമരസമിതി വ്യക്തമാക്കി. പ്രതിഷേധക്കാരെ എത്തിച്ച മന്തിർമാർഗ് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധം ശക്തമാണ്.
Also Read: 'തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ ആദ്യം പറഞ്ഞത് വാജ്‌പേയി'; ബിജെപിയെ പ്രതിരോധത്തിലാക്കി തരുൺ ഗൊഗോയ്
കൗടില്യ കാർഗിൽ ഒത്തുകൂടിയ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് കസ്‌റ്റഡിയിലെടുത്തിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സീലംപൂര്‍, ജഫ്രാബാദ്, യുപി ഭവൻ എന്നീ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയിലും സമാനമായ സാഹചര്യമാണുള്ളത്.
Also Read: റാവത്തിൻ്റെ വാക്കുകൾ ബിജെപിക്കു വേണ്ടിയോ?; ലക്ഷ്യം ആ ഉന്നത പദവി!
യുപി ഭവനു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മുഹമ്മദ് റിയാസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. കൂട്ടത്തോടെ പ്രതിഷേധിക്കാൻ എത്തിയ വിദ്യാർഥികളടക്കം നൂറോളം പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടികളടക്കമുള്ളവരെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്.
സമരം തുടരുന്ന ഡൽഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് യുപി ഭവന് മുന്നിൽ പ്രതിഷേധം നടന്നത്. 300 വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തെന്ന് സമരസമിതി വ്യക്തമാക്കി. പ്രതിഷേധക്കാരെ എത്തിച്ച മന്തിർമാർഗ് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധം ശക്തമാണ്.
Also Read: 'തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ ആദ്യം പറഞ്ഞത് വാജ്‌പേയി'; ബിജെപിയെ പ്രതിരോധത്തിലാക്കി തരുൺ ഗൊഗോയ്
കൗടില്യ കാർഗിൽ ഒത്തുകൂടിയ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് കസ്‌റ്റഡിയിലെടുത്തിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സീലംപൂര്‍, ജഫ്രാബാദ്, യുപി ഭവൻ എന്നീ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയിലും സമാനമായ സാഹചര്യമാണുള്ളത്.