ന്യൂഡൽഹി: ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും കേരളത്തിന് സഹായം. 2019ലെ പ്രളയസഹായ ഫണ്ടായി 460.77 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്കാണ് തുടർ പ്രളയ സഹായമായി തുക ലഭിച്ചത്. 5751.27 കോടി രൂപയാണ് എട്ട് സംസ്ഥാനങ്ങൾക്കുമായി അനുവദിച്ചത്.
ബിഹാർ, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 2100 കോടി രൂപയാണ് കേരളം 2019ലെ പ്രളയ ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ കേന്ദ്രം മറ്റ് ഏഴ് സംസ്ഥാനങ്ങൾക്കും ധനസഹായം നൽകുകയും ചെയ്തിരുന്നു.
Also Read: കൊവിഡ്-19: ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുമോ?; സൂചന നൽകി മുഖ്യമന്ത്രി
2019 ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ബിഹാർ, കേരളം, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും, 2018-19 ൽ വരൾച്ച ബാധിച്ച കർണാടകയ്ക്കും ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന്റെ (എൻഡിആർഎഫ്) കീഴിൽ അധിക സഹായം നൽകുക.
ബിഹാർ, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 2100 കോടി രൂപയാണ് കേരളം 2019ലെ പ്രളയ ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ കേന്ദ്രം മറ്റ് ഏഴ് സംസ്ഥാനങ്ങൾക്കും ധനസഹായം നൽകുകയും ചെയ്തിരുന്നു.
Also Read: കൊവിഡ്-19: ക്യൂബയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുമോ?; സൂചന നൽകി മുഖ്യമന്ത്രി
2019 ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ബിഹാർ, കേരളം, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും, 2018-19 ൽ വരൾച്ച ബാധിച്ച കർണാടകയ്ക്കും ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന്റെ (എൻഡിആർഎഫ്) കീഴിൽ അധിക സഹായം നൽകുക.