പാലക്കാട്: ചെറാട് മലയിൽ യുവാവ് 48 മണിക്കൂറോളം കുടുങ്ങിയ സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിനു മുൻപേ വീണ്ടും സമാനമായ അപകടം. കര്‍ണാടകയിലെ നന്ദി ഹില്ലിലെ പാറയിടുക്കിലാണ് 19 വയസുള്ള യുവാവ് കുടുങ്ങിയത്. മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ സാഹസികമായാണ് യുവാവിനെ സൈന്യവും പോലീസും ചേര്‍ന്ന് രക്ഷിച്ചത്. കുത്തനെയുള്ള മലഞ്ചെരുവിൽ 200 അടിയോളം താഴേയ്ക്ക് വീണ യുവാവ് ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇന്ത്യൻ വ്യോമസേനയുടെ ചോപ്പര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ചോപ്പറിൽ നിന്ന് കയര്‍ വഴി താഴേയ്ക്കിറങ്ങിയ സൈനികര്‍ യുവാവിനെ രക്ഷപെടുത്തി. ഇതിൻ്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Also Read: തീക്കളി ഉടൻ അവസാനിപ്പിക്കണം; സിപിഎമ്മിനോടും പോലീസിനോടും പറയുകയാണ്: കെ സുധാകരൻ
ബെംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയായ ഡൽഹി സ്വദേശിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നിഷാങ്ക് എന്നാണ് അപകടത്തിൽപ്പെട്ടയാളുടെ പേരെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നത്. "ട്രക്കിങിനായി തനിയെ ഇവിടെയെത്തിയ നിഷാങ്ക് കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. തെന്നി വീണെങ്കിലും അയാള്‍ ഭാഗ്യവശാൽ ഇടയ്ക്ക് കുടുങ്ങി. താഴേയ്ക്ക് പതിച്ചിരുന്നെങ്കിൽ ഇയാള്‍ 300 മീറ്റര്‍ താഴെ വീഴുമായിരുന്നു." ചിക്കബല്ലാപൂര്‍ എസ്പി ജി കെ മിഥുൻ കുമാര്‍ വാര്‍ത്താ ഏജൻസിയോടു പറഞ്ഞു.
പാറയിടുക്കിൽ കുടുങ്ങിയ യുവാവ് തന്നെയാണ് പോലീസിനെ ഉടൻ വിളിച്ചറിയിച്ചത്. കുടുങ്ങിയ സ്ഥലത്തിൻ്റെ ലൊക്കേഷനും ഇയാള്‍ പങ്കുവെച്ചു. ഇത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.
Also Read: ടേപ്പ് വെച്ച് ജനല്‍ അടച്ചു, ശ്വസിച്ചത് വിഷവാതകം; നാലംഗ കുടുംബത്തിൻ്റെ കടുംകൈയിൽ നടുങ്ങി തീരദേശം
തുടര്‍ന്ന് പോലീസ് സംഘവും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് യേലഹങ്കയിലെ വ്യോമസേനാ താവളവുമായി അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തിയ വ്യോമസേനാ സംഘം ബ്രഹ്മഗിരി പാറയുടെ ഇടുക്കിൽ കുടുങ്ങിയ യുവാവിനെ കണ്ടെത്തി. പോലീസിൻ്റെ സഹായത്തോടെയാണ് യുവാവ് കുടുങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയതെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.
ഈ സ്ഥലം കിഴക്കാംതൂക്കായി കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ ഹെലികോപ്റ്റര്‍ ലാൻഡ് ചെയ്യുന്നത് അസാധ്യമായിരുന്നു. ഈ സാഹചര്യത്തിൽ പാറയോടു ചേര്‍ന്ന് ഹെലികോപ്റ്റര്‍ വായുവിൽ നിര്‍ത്തിയ ശേഷം കയര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവര്ത്തകസംഘത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിന് പരിചരണവും ഉറപ്പാക്കി. തുടര്‍ന്ന് യെലഹങ്കയിലെ വ്യോമത്താവളത്തിൽ തന്നെ ഹെലികോപ്റ്റര്‍ യുവാവുമായി തിരിച്ചറിങ്ങുകയായിരുന്നു. ഇവിടെ നിന്ന് യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതായും വ്യോമസേന അറിയിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താൻ അനുകൂലമായ സാഹചര്യമായതാണ് യുവാവിന് തുണയായത്.
ഏതാനും ദിവസം മുൻപായിരുന്നു വ്യോമസേനയും പോലീസും മറ്റു ഏജൻസികളും ചേര്‍ന്ന് പാലക്കാട് ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന 21കാരനെ രക്ഷിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറാൻ പോയി തിരിച്ചിറങ്ങുന്നതിനിടെ പാറയിടുക്കിൽ വീണ ബാബുവിനെ 45 മണിക്കൂറിനു ശേഷമാണ് സൈന്യം രക്ഷിച്ചത്. ഹെലികോപ്റ്റര്‍ എത്തിച്ചിട്ടും കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായതിനാൽ മടങ്ങുകയായിരുന്നു. തുടര്‍ന്ന് കരസേനാ സംഘം മലമുകളിൽ നിന്ന് കയര്‍ കെട്ടി താഴെയിറങ്ങിയാണ് യുവാവിനെ രക്ഷിച്ചത്.
Also Read: തീക്കളി ഉടൻ അവസാനിപ്പിക്കണം; സിപിഎമ്മിനോടും പോലീസിനോടും പറയുകയാണ്: കെ സുധാകരൻ
ബെംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയായ ഡൽഹി സ്വദേശിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നിഷാങ്ക് എന്നാണ് അപകടത്തിൽപ്പെട്ടയാളുടെ പേരെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നത്. "ട്രക്കിങിനായി തനിയെ ഇവിടെയെത്തിയ നിഷാങ്ക് കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. തെന്നി വീണെങ്കിലും അയാള്‍ ഭാഗ്യവശാൽ ഇടയ്ക്ക് കുടുങ്ങി. താഴേയ്ക്ക് പതിച്ചിരുന്നെങ്കിൽ ഇയാള്‍ 300 മീറ്റര്‍ താഴെ വീഴുമായിരുന്നു." ചിക്കബല്ലാപൂര്‍ എസ്പി ജി കെ മിഥുൻ കുമാര്‍ വാര്‍ത്താ ഏജൻസിയോടു പറഞ്ഞു.
പാറയിടുക്കിൽ കുടുങ്ങിയ യുവാവ് തന്നെയാണ് പോലീസിനെ ഉടൻ വിളിച്ചറിയിച്ചത്. കുടുങ്ങിയ സ്ഥലത്തിൻ്റെ ലൊക്കേഷനും ഇയാള്‍ പങ്കുവെച്ചു. ഇത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.
Also Read: ടേപ്പ് വെച്ച് ജനല്‍ അടച്ചു, ശ്വസിച്ചത് വിഷവാതകം; നാലംഗ കുടുംബത്തിൻ്റെ കടുംകൈയിൽ നടുങ്ങി തീരദേശം
തുടര്‍ന്ന് പോലീസ് സംഘവും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് യേലഹങ്കയിലെ വ്യോമസേനാ താവളവുമായി അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തിയ വ്യോമസേനാ സംഘം ബ്രഹ്മഗിരി പാറയുടെ ഇടുക്കിൽ കുടുങ്ങിയ യുവാവിനെ കണ്ടെത്തി. പോലീസിൻ്റെ സഹായത്തോടെയാണ് യുവാവ് കുടുങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയതെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.
ഈ സ്ഥലം കിഴക്കാംതൂക്കായി കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ ഹെലികോപ്റ്റര്‍ ലാൻഡ് ചെയ്യുന്നത് അസാധ്യമായിരുന്നു. ഈ സാഹചര്യത്തിൽ പാറയോടു ചേര്‍ന്ന് ഹെലികോപ്റ്റര്‍ വായുവിൽ നിര്‍ത്തിയ ശേഷം കയര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവര്ത്തകസംഘത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിന് പരിചരണവും ഉറപ്പാക്കി. തുടര്‍ന്ന് യെലഹങ്കയിലെ വ്യോമത്താവളത്തിൽ തന്നെ ഹെലികോപ്റ്റര്‍ യുവാവുമായി തിരിച്ചറിങ്ങുകയായിരുന്നു. ഇവിടെ നിന്ന് യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതായും വ്യോമസേന അറിയിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താൻ അനുകൂലമായ സാഹചര്യമായതാണ് യുവാവിന് തുണയായത്.
ഏതാനും ദിവസം മുൻപായിരുന്നു വ്യോമസേനയും പോലീസും മറ്റു ഏജൻസികളും ചേര്‍ന്ന് പാലക്കാട് ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന 21കാരനെ രക്ഷിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറാൻ പോയി തിരിച്ചിറങ്ങുന്നതിനിടെ പാറയിടുക്കിൽ വീണ ബാബുവിനെ 45 മണിക്കൂറിനു ശേഷമാണ് സൈന്യം രക്ഷിച്ചത്. ഹെലികോപ്റ്റര്‍ എത്തിച്ചിട്ടും കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായതിനാൽ മടങ്ങുകയായിരുന്നു. തുടര്‍ന്ന് കരസേനാ സംഘം മലമുകളിൽ നിന്ന് കയര്‍ കെട്ടി താഴെയിറങ്ങിയാണ് യുവാവിനെ രക്ഷിച്ചത്.