ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നവ്ഷോര സെക്ടറിൽ സ്ഫോടക വസ്തുവായ ഐഇഡി പൊട്ടിത്തെറിഞ്ഞ് ആര്‍മി മേജര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്ക് 1.5 കിലോ മീറ്റര്‍ മാറി ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് എൻജിനീയറിംങ് വിഭാഗത്തിലെ മേജര്‍ കൊല്ലപ്പെട്ടത്. Read More:പുൽവാമയിൽ പൊട്ടിയത് അഫ്ഗാനിൽ ഉപയോഗിക്കുന്ന 'റോഡ്സൈഡ് ബോംബ്'
പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദികളാണ് ഐഇഡി നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥാപിച്ചത്. ഇത് നിര്‍വീര്യമാക്കാൻ എത്തിയതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്. തുടര്‍ച്ചയായി രജൗരി ജില്ലയിൽ ഐഇഡി സ്ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം നവ്ഷോരയിൽ നടന്ന സ്ഫോടനത്തിൽ കരസേന മേജറും ജവാനും കൊല്ലപ്പെട്ടിരുന്നു.
Read More: ഹീനകൃത്യത്തിന് മാപ്പില്ല; തിരിച്ചടിക്കുമെന്ന് സിആർപിഎഫ്
അതേസമയം പുൽവാമ ആക്രമണം 48 മണിക്കൂറുകള്‍ പിന്നിടുമ്പോളാണ് കാശ്മീരിൽ വീണ്ടും സ്ഫോടനം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ പങ്കില്ലെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ പത്രക്കുറിച്ച് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.
Read More: പുൽവാമയിൽ ഉപയോഗിച്ചത് 80 കിലോ ആര്‍ഡിഎക്സ്, ഏഴുപേര്‍ കസ്റ്റഡിയിൽ
പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദികളാണ് ഐഇഡി നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥാപിച്ചത്. ഇത് നിര്‍വീര്യമാക്കാൻ എത്തിയതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്. തുടര്‍ച്ചയായി രജൗരി ജില്ലയിൽ ഐഇഡി സ്ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം നവ്ഷോരയിൽ നടന്ന സ്ഫോടനത്തിൽ കരസേന മേജറും ജവാനും കൊല്ലപ്പെട്ടിരുന്നു.
Read More: ഹീനകൃത്യത്തിന് മാപ്പില്ല; തിരിച്ചടിക്കുമെന്ന് സിആർപിഎഫ്
അതേസമയം പുൽവാമ ആക്രമണം 48 മണിക്കൂറുകള്‍ പിന്നിടുമ്പോളാണ് കാശ്മീരിൽ വീണ്ടും സ്ഫോടനം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ പങ്കില്ലെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ പത്രക്കുറിച്ച് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.
Read More: പുൽവാമയിൽ ഉപയോഗിച്ചത് 80 കിലോ ആര്‍ഡിഎക്സ്, ഏഴുപേര്‍ കസ്റ്റഡിയിൽ