ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനികനെ ഭീകരവാദികൾ വീട്ടിൽ കയറി കൊലപ്പെടുത്തി. ഇന്ന് വൈകിട്ടാണ് സംഭവം. ബാരാമുള്ളയ്ക്ക് സമീപത്തെ സൊപൂർ സെക്ടറിലാണ് ഭീകരാക്രമണം നടന്നത്. മുഹമ്മദ് റാഫി യാറ്റൂ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. സൈനികന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജവാന്റെ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ തറച്ചുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനു ശേഷം സ്ഥലത്തുനിന്നും ഭീകരർ കടന്നുകളഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം,ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ ഇമാം ഷാഹിബിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്.
അതേസമയം,ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ ഇമാം ഷാഹിബിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്.