ന്യൂഡൽഹി: പാക്കിസ്ഥാൻ യുവതിക്ക് സൈനിക വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. ഇന്ത്യൻ കരസേനാംഗമായ പ്രദീപ് കുമാറാണ് (24) ശനിയാഴ്ച രാജസ്ഥാൻ പോലീസിന്റെ പിടിയിലായത്. പാകിസ്ഥാൻ ഐഎസ്ഐ ഏജന്റായ യുവതിക്കാണ് പ്രദീപ് കുമാർ വിവരങ്ങൾ ചോർത്തി നൽകിയത്.
ജോധ്പൂരിൽ താമസിക്കുന്ന സൈനികനുമായി ഫേസ്ബുക്ക് വഴിയാണ് പാക് വനിത സൗഹൃദം സ്ഥാപിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശി ഛദം എന്ന പേരിലാണ് യുവതി സൈനികനുമായി ബന്ധം സ്ഥാപിച്ചത്. ബംഗളുരുവിലെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും യുവതി സൈനികനെ വിശ്വസിപ്പിച്ചു.
വിവാഹത്തിനെന്ന വ്യാജേന ഡൽഹിയിലെത്തിയ പ്രദീപ് സൈന്യത്തിന്റെ നിർണായക രഹസ്യ രേഖകൾ സ്വന്തമാക്കിയ ശേഷം പാക് യുവതിക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. ചിത്രങ്ങൾ അടക്കമാണ് കൈമാറിയത്. സൈനികനും പാക് യുവതിയും വാട്സാപ്പ് വഴി ആറ് മാസം മുമ്പ് പരസ്പരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
രഹസ്യ രേഖകൾ വാട്സാപ്പ് വഴി കൈമാറിയ ശേഷം മറ്റ് സൈനികരെ ബലിയാടാക്കാൻ പ്രദീപ് ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് ഡിജി ഉമേഷ് മിശ്ര വ്യക്തമാക്കി. പ്രദീപിന്റെ മറ്റൊരു പെൺ സുഹൃത്തും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് 18ന് കസ്റ്റഡിയിലെടുത്ത പ്രദീപിന്റെ അറസ്റ്റ് ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്.
ജോധ്പൂരിൽ താമസിക്കുന്ന സൈനികനുമായി ഫേസ്ബുക്ക് വഴിയാണ് പാക് വനിത സൗഹൃദം സ്ഥാപിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശി ഛദം എന്ന പേരിലാണ് യുവതി സൈനികനുമായി ബന്ധം സ്ഥാപിച്ചത്. ബംഗളുരുവിലെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും യുവതി സൈനികനെ വിശ്വസിപ്പിച്ചു.
വിവാഹത്തിനെന്ന വ്യാജേന ഡൽഹിയിലെത്തിയ പ്രദീപ് സൈന്യത്തിന്റെ നിർണായക രഹസ്യ രേഖകൾ സ്വന്തമാക്കിയ ശേഷം പാക് യുവതിക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. ചിത്രങ്ങൾ അടക്കമാണ് കൈമാറിയത്. സൈനികനും പാക് യുവതിയും വാട്സാപ്പ് വഴി ആറ് മാസം മുമ്പ് പരസ്പരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
രഹസ്യ രേഖകൾ വാട്സാപ്പ് വഴി കൈമാറിയ ശേഷം മറ്റ് സൈനികരെ ബലിയാടാക്കാൻ പ്രദീപ് ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് ഡിജി ഉമേഷ് മിശ്ര വ്യക്തമാക്കി. പ്രദീപിന്റെ മറ്റൊരു പെൺ സുഹൃത്തും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് 18ന് കസ്റ്റഡിയിലെടുത്ത പ്രദീപിന്റെ അറസ്റ്റ് ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്.