ആപ്പ്ജില്ല

മമതയുടെ വാദം പൊളിച്ചടുക്കി സൈന്യം;സര്‍ക്കാരിനയച്ച കത്ത് പുറത്ത്

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണത്തിനെതിരെ തെളിവുമായി സൈന്യം

TNN 2 Dec 2016, 6:57 pm
കൊൽക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണത്തിനെതിരെ തെളിവുമായി സൈന്യം. പശ്ചിമ ബംഗാളിലെ ടോള്‍ പ്ലാസകളിലെ സൈനിക സാന്നിധ്യത്തെക്കുറിച്ച് സര്‍ക്കാരിന് മുന്‍കൂട്ടി വിവരം നല്‍കിയതിന്റെ തെളിവുകളാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്.
Samayam Malayalam army proves mamata banerjee wrong releases letters informing west bengal government of exercise
മമതയുടെ വാദം പൊളിച്ചടുക്കി സൈന്യം;സര്‍ക്കാരിനയച്ച കത്ത് പുറത്ത്


കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്ത് പ്രതിപക്ഷത്തിനൊപ്പം നിന്നതിനുള്ള പ്രതികാരമായാണ് സംസ്ഥാനത്തെ ദേശീയ പാതകളില്‍ ടോള്‍ പിരിയ്ക്കുന്നതിനായി സൈന്യത്തെ വിന്യസിച്ചതെന്നായിരുന്നു മമത കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണം.

ബംഗാള്‍ ഏരിയ കമ്മാന്‍ഡിംഗ് ഓഫീസര്‍ മേജര്‍ ജനറല്‍ സുനില്‍ യാദവാണ് വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിലെ വിവിധ വകുപ്പുകളെ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നതായി വ്യക്തമാക്കിയത്. സൈനിക വിന്യാസം നടത്തുന്നതിന് ഒരാഴ്ച മുമ്പ് നവംബര്‍ 24നാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്തയച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പശ്ചിമബംഗാളിലെ ലോക്കല്‍ പൊലീസുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സൈനിക വിന്യാസം നേരത്തെ നവംബര്‍ 27, 28 തിയ്യതികളിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെയാക്കി മാറ്റി നിശ്ചയിക്കുകയായിരുന്നു. നവംബര്‍ എട്ടിന് ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യം പതിവുപോലെ നടത്തുന്ന സൈനിക വിന്യാസമാണ് പശ്ചിമ ബംഗാളില്‍ നടന്നതെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിലും അദ്ദേഹം മമതാ ബാനര്‍ജിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തി.

ദേശീയ പാതകള്‍, പാലങ്ങള്‍ എന്നിവ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്ക് ശേഖരിക്കുന്നതിന് വേണ്ടിയാണ് ടോള്‍ ബൂത്തുകളില്‍ നിലയുറപ്പിച്ചതെന്നാണ് സൈന്യം നല്‍കിയ വിശദീകരണം. അടിയന്തര സാഹചര്യങ്ങളില്‍ ഈ കണക്ക് ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും സൈന്യത്തിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളില്‍ സൈന്യം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ച മമത വ്യാഴാഴ്ച രാത്രി സെക്രട്ടറിയറ്റിനുള്ളില്‍ സ്വയം പൂട്ടിയിട്ട് കഴിച്ചുകൂട്ടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ബൂത്തുകളിലെ സൈനിക സാന്നിധ്യത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ബാസുദേവ് ബാനര്‍ജി വഴി കേന്ദ്രത്തിന് പരാതി സമര്‍പ്പിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.


എന്നാൽ പിന്നീട് മമത പ്രതിഷേധം അവാസനിപ്പിച്ചു. 30 മണിക്കൂറായി സെക്രട്ടറിയേറ്റിലെ ഓഫീസിൽ തുടര്‍ന്നശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്. എന്നാൽ തന്‍റെ കേന്ദ്രന്തത്തിനെതിരായ പ്രതിഷേധം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്