ശ്രീനഗർ: സൈനികന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ജവാന്മാരെ ചോദ്യംചെയ്യാൻ സൈന്യം കസ്റ്റഡിയിലെടുത്തു. പൂഞ്ചിൽ കഴിഞ്ഞ ജൂണിൽ സൈനികനായ ഔറംഗസേബിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ജവാന്മാർക്ക് പങ്കുണ്ടെന്നു സംശയിക്കുന്നത്. 44 രാഷ്ട്രീയ റൈഫിൾസിലെ സൈനികരാണ് മൂന്നുപേരും. ഔറംഗസേബിന്റെ നീക്കങ്ങൾ ഇവർ തീവ്രവാദികൾക്ക് ചോർത്തിനൽകിയെന്നാണ് സൈന്യത്തിന്റെ കണ്ടെത്തൽ. ആദിൽ വാനി, ആബിദ് വാനി, തജമുൽ അഹമ്മദ് എന്നീ സൈനികരെയാണ് സൈന്യം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
44 രാഷ്ട്രീയ റൈഫിൾസിലെ ജവാനായിരുന്നു ഔറംഗസേബ്. ക്യാമ്പിൽനിന്നും പെരുന്നാളിന് വീട്ടിലേക്ക് പോകുംവഴിയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ഔറംഗസേബിനെ വധിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സമീർ ടൈഗറിനെ വധിച്ച സൈനിക സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട ഔറംഗസേബ്.
മരണശേഷം ശൌര്യചക്ര പുരസ്കാരം നൽകി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു. ഔറംഗസേബിന്റെ മരണശേഷം പ്രതിരോധ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമനും സൈനിക മേധാവി വിപിൻ റാവത്തും ഔറംഗസേബിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കാശ്മീർ സന്ദർശന വേളയിൽ ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് ബിജെപിയിൽ ചേർന്നു. ഞായറാഴ്ച സാമ്പയിൽ നടന്ന റാലിയിൽവെച്ചാണ് ഔറംഗസേബിന്റെ പിതാവ് ബിജെപി അംഗത്വമെടുത്തത്.
44 രാഷ്ട്രീയ റൈഫിൾസിലെ ജവാനായിരുന്നു ഔറംഗസേബ്. ക്യാമ്പിൽനിന്നും പെരുന്നാളിന് വീട്ടിലേക്ക് പോകുംവഴിയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ഔറംഗസേബിനെ വധിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സമീർ ടൈഗറിനെ വധിച്ച സൈനിക സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട ഔറംഗസേബ്.
മരണശേഷം ശൌര്യചക്ര പുരസ്കാരം നൽകി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു. ഔറംഗസേബിന്റെ മരണശേഷം പ്രതിരോധ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമനും സൈനിക മേധാവി വിപിൻ റാവത്തും ഔറംഗസേബിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കാശ്മീർ സന്ദർശന വേളയിൽ ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് ബിജെപിയിൽ ചേർന്നു. ഞായറാഴ്ച സാമ്പയിൽ നടന്ന റാലിയിൽവെച്ചാണ് ഔറംഗസേബിന്റെ പിതാവ് ബിജെപി അംഗത്വമെടുത്തത്.