ആപ്പ്ജില്ല

യമുന നദി കരകവിഞ്ഞു, 7000 പേരെ ഒഴിപ്പിച്ചു, വീഡിയോ

കനത്തമഴയെ തുടര്‍ന്ന് വെള്ളായ്‌ഴ്ച വൈകിട്ടാണ് യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയായ 205.33 മീറ്ററിന് മുകളിലെത്തിയത്. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ഉള്ളവരെ അധികൃതര്‍ ഒഴിപ്പിക്കാന്‍ തുടങ്ങി.

Samayam Malayalam 15 Aug 2022, 12:33 pm
Samayam Malayalam Boat OG
ന്യൂഡല്‍ഹി: യമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ ദുരിതത്തില്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 7000 പേരെ ഒഴിപ്പിച്ചു. ഇതില്‍ ഭൂരിഭാഗം പേരും റോഡരികിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Also Read: മത്സ്യബന്ധനത്തിനിടെ തോണി അപകടത്തില്‍പെട്ടു, യുവാവിനെ പുഴയില്‍ കാണാതായി

കനത്തമഴയെ തുടര്‍ന്ന് വെള്ളായ്‌ഴ്ച വൈകിട്ടാണ് യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയായ 205.33 മീറ്ററിന് മുകളിലെത്തിയത്. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ഉള്ളവരെ അധികൃതര്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. നിലവില്‍ അപകടകരമായ നിലയിലും താഴെയാണ് യമുനയിലെ ജലനിരപ്പ്.


ഡല്‍ഹി- നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ റോഡരികില്‍ മൂവായിരത്തോളം പേരാണ് ഉള്ളത്. ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തുടരുന്ന മഴയുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണമായത്. മയൂര്‍ വിഹാറില്‍ 3000 പേരെ വെള്ളപ്പൊക്കം ബാധിച്ചു.

ഭൂരിഭാഗം പേരും കൃഷിയും കാലിവളര്‍ത്തലുമായി കഴിയുന്നവരാണ്. കൃഷ്ടിയിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വിളകള്‍ പാകമായിട്ടില്ലെങ്കിലും അവ പറിച്ചെടുത്ത് വില്‍ക്കാന്‍ ശ്രമിക്കുകയാണ് കര്‍ഷകര്‍. കാലികളുമായി മറ്റ് പ്രദേശങ്ങളിലേക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ ഡല്‍ഹി- നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ റോഡരികില്‍ ടെന്റുകള്‍ കെട്ടി നല്‍കുകയാണ് സര്‍ക്കാര്‍.

Also Read: ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു; മിനിറ്റുകള്‍ക്കുള്ളില്‍ കുടുംബകോടതിയില്‍ വെച്ച് ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊന്നു

താഴ്ന്ന പ്രദേശങ്ങളിലുള്ള 5000 പേരെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിന് സമീപമുള്ള ടെന്റുകളിലേക്ക് മാറ്റി. 2000 പേര്‍ പേര്‍ വടക്കുകിഴക്കന്‍ ജില്ലകളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്