ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ 'കുപ്രസിദ്ധ'മായ നോട്ട് നിരോധനത്തെ ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി വീണ്ടും. നോട്ടുനിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തിലാണ് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ് കണക്കുകളുമായി ധനമന്ത്രി എത്തിയത്.
17.4 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ സംശയാസ്‍പദമാണെന്ന് നോട്ടുനിരോധനത്തിലൂടെ തിരിച്ചറിഞ്ഞു. ഈ അക്കൗണ്ട് ഉടമകളോട് ഓണ്‍ലൈന്‍ ആയി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ധാരാളമായി ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയിലേക്ക് എത്തിയ പണം മ്യൂച്വല്‍ ഫണ്ട്, വായ്‍പ എന്നിങ്ങനെ മാറിയിട്ടുണ്ട്.കള്ളപ്പണം തിരിച്ചെത്തിയില്ലെന്നത് മാത്രം കണക്കാക്കി നോട്ടുനിരോധനം ശരിയായിരുന്നുവോ എന്ന് തിരിച്ചറിയാനാകില്ല - ജെയ്‍റ്റ്‍ലി മാധ്യമങ്ങളോട് പറഞ്ഞു.
Read More: റിസര്‍വ് ബാങ്ക് ഇപ്പോഴും നോട്ട് എണ്ണിക്കഴിഞ്ഞില്ല
കറന്‍സി പിടിച്ചെടുക്കുകയായിരുന്നു നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമെന്നത് ജെയ്റ്റ്‍ലി നിരാകരിച്ചു. സംഘടിതമായ സമ്പദ്‍വ്യവസ്ഥയിലേക്ക് ആളുകളെ എത്തിക്കുകയും നികുതി അടയ്ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയുമായിരുന്നു ലക്ഷ്യമെന്നും ധനമന്ത്രി വിശദീകരിച്ചു.
നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാട് രീതികളില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായതായും ജെയ്റ്റ്‍ലി വിശദീകരിച്ചു. തദ്ദേശീയമായ പണമിടപാട് പ്ലാറ്റ്‍ഫോമുകളായ യുപിഐ, റുപേ കാര്‍ഡുകള്‍ വ്യാപകമായി. അന്താരാഷ്ട്ര കാര്‍ഡുകളായ വീസ, മാസ്റ്റര്‍കാര്‍ഡ്‍ എന്നിവയുടെ ഉപയോഗം കുറഞ്ഞു - നോട്ട് നിരോധനത്തെ ന്യായീകരിച്ച് ജെയ്റ്റ്‍ലി പറഞ്ഞു.
ആദായനികുതിയില്‍ 20% വര്‍ധനയുണ്ടായി. കോര്‍പ്പറേറ്റ് നികുതികളില്‍ 19.5% ഉയര്‍ച്ച രേഖപ്പെടുത്തി. ആദായനികുതി റിട്ടേണുകള്‍ 25 ശതമാനം വര്‍ധിച്ചു. നോട്ട് നിരോധനത്തോടൊപ്പം നടപ്പാക്കിയ ചരക്കുസേവന നികുതിയും സമ്പദ്‍വ്യവസ്ഥയെ സ്വാധീനിച്ചതായി ജെയ്റ്റ്‍ലി പറഞ്ഞു.
2016 നവംബര്‍ എട്ടിന് ആണ് ഇന്ത്യന്‍ പ്രധാനമന്ത്രി അപ്രതീക്ഷിതമായ ഒരു പ്രസംഗത്തില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ കറന്‍സികളാണ് റദ്ദാക്കിയത്. പുതിയ 500 രൂപ നോട്ട് ഇറക്കിയെങ്കിലും 1000 രൂപ നോട്ട് നിര്‍ത്തലാക്കി. പകരം 2000 രൂപ നോട്ട് അവതരിപ്പിച്ചു.
കള്ളപ്പണം തിരികെപ്പിടിക്കാന്‍ ആണ് നോട്ട് നിരോധനം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ആദ്യ പ്രഖ്യാപനം. പിന്നീട് ഇത് പലപ്പോഴായി മന്ത്രിമാര്‍ മാറ്റിപ്പറഞ്ഞു. വിശ്വാസ്യതയില്ലാതെ സര്‍ക്കാര്‍ ഉഴറുന്ന സമയത്ത് നിരോധിച്ചതില്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരികെ എത്തിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ രാഷ്ട്രീയമായും സാമ്പത്തികമായും സര്‍ക്കാര്‍ തിരിച്ചടി നേരിട്ടു.
17.4 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ സംശയാസ്‍പദമാണെന്ന് നോട്ടുനിരോധനത്തിലൂടെ തിരിച്ചറിഞ്ഞു. ഈ അക്കൗണ്ട് ഉടമകളോട് ഓണ്‍ലൈന്‍ ആയി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ധാരാളമായി ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയിലേക്ക് എത്തിയ പണം മ്യൂച്വല്‍ ഫണ്ട്, വായ്‍പ എന്നിങ്ങനെ മാറിയിട്ടുണ്ട്.കള്ളപ്പണം തിരിച്ചെത്തിയില്ലെന്നത് മാത്രം കണക്കാക്കി നോട്ടുനിരോധനം ശരിയായിരുന്നുവോ എന്ന് തിരിച്ചറിയാനാകില്ല - ജെയ്‍റ്റ്‍ലി മാധ്യമങ്ങളോട് പറഞ്ഞു.
Read More: റിസര്‍വ് ബാങ്ക് ഇപ്പോഴും നോട്ട് എണ്ണിക്കഴിഞ്ഞില്ല
കറന്‍സി പിടിച്ചെടുക്കുകയായിരുന്നു നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമെന്നത് ജെയ്റ്റ്‍ലി നിരാകരിച്ചു. സംഘടിതമായ സമ്പദ്‍വ്യവസ്ഥയിലേക്ക് ആളുകളെ എത്തിക്കുകയും നികുതി അടയ്ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയുമായിരുന്നു ലക്ഷ്യമെന്നും ധനമന്ത്രി വിശദീകരിച്ചു.
നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാട് രീതികളില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായതായും ജെയ്റ്റ്‍ലി വിശദീകരിച്ചു. തദ്ദേശീയമായ പണമിടപാട് പ്ലാറ്റ്‍ഫോമുകളായ യുപിഐ, റുപേ കാര്‍ഡുകള്‍ വ്യാപകമായി. അന്താരാഷ്ട്ര കാര്‍ഡുകളായ വീസ, മാസ്റ്റര്‍കാര്‍ഡ്‍ എന്നിവയുടെ ഉപയോഗം കുറഞ്ഞു - നോട്ട് നിരോധനത്തെ ന്യായീകരിച്ച് ജെയ്റ്റ്‍ലി പറഞ്ഞു.
ആദായനികുതിയില്‍ 20% വര്‍ധനയുണ്ടായി. കോര്‍പ്പറേറ്റ് നികുതികളില്‍ 19.5% ഉയര്‍ച്ച രേഖപ്പെടുത്തി. ആദായനികുതി റിട്ടേണുകള്‍ 25 ശതമാനം വര്‍ധിച്ചു. നോട്ട് നിരോധനത്തോടൊപ്പം നടപ്പാക്കിയ ചരക്കുസേവന നികുതിയും സമ്പദ്‍വ്യവസ്ഥയെ സ്വാധീനിച്ചതായി ജെയ്റ്റ്‍ലി പറഞ്ഞു.
2016 നവംബര്‍ എട്ടിന് ആണ് ഇന്ത്യന്‍ പ്രധാനമന്ത്രി അപ്രതീക്ഷിതമായ ഒരു പ്രസംഗത്തില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ കറന്‍സികളാണ് റദ്ദാക്കിയത്. പുതിയ 500 രൂപ നോട്ട് ഇറക്കിയെങ്കിലും 1000 രൂപ നോട്ട് നിര്‍ത്തലാക്കി. പകരം 2000 രൂപ നോട്ട് അവതരിപ്പിച്ചു.
കള്ളപ്പണം തിരികെപ്പിടിക്കാന്‍ ആണ് നോട്ട് നിരോധനം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ആദ്യ പ്രഖ്യാപനം. പിന്നീട് ഇത് പലപ്പോഴായി മന്ത്രിമാര്‍ മാറ്റിപ്പറഞ്ഞു. വിശ്വാസ്യതയില്ലാതെ സര്‍ക്കാര്‍ ഉഴറുന്ന സമയത്ത് നിരോധിച്ചതില്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരികെ എത്തിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ രാഷ്ട്രീയമായും സാമ്പത്തികമായും സര്‍ക്കാര്‍ തിരിച്ചടി നേരിട്ടു.