ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളായ പാക്കിസ്ഥാനെതിരെ എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള പോരാട്ടമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. പാക്കിസ്ഥാനെതിരെയുള്ള നിര്‍ണായക പോരാട്ടത്തിൽ വിജയിക്കാൻ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. വെറും ഒരാഴ്ച നീണ്ടു നിൽക്കുന്ന പോരാട്ടമാകില്ല നടക്കുകയെന്നും പല രീതിയിൽ ഈ പോരാട്ടം നീളുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. ഡൽഹിയിൽ നടന്ന ഗ്ലോബൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പാക്കിസ്ഥാനെ പ്രസംഗത്തിൽ തെമ്മാടി രാഷ്ട്രമെന്നായിരുന്നു മുല്ലപ്പള്ളി വിശേഷിപ്പിച്ചത്. ഭീകരാക്രണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ഉത്തരവാദികളായ ഭീകരസംഘടന തന്നെ ഏറ്റെടുത്തിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് അരുൺ ജെയ്റ്റ്ലി ആരോപിച്ചു. പാക് സര്‍ക്കാരിന്‍റെ തലവൻ ഭീകരാക്രമണത്തിന്‍റെ തെളിവ് ആവശ്യപ്പെടുകയാണ്. വ്യാജ ആരോപണത്തിനാണ് തെളിവ് ആവശ്യമായി വരികയെന്നും കുറ്റവാളി അദ്ദേഹത്തിന്‍റെ രാജ്യത്ത് തന്നെയാണ് ഇരിക്കുന്നതെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. ആക്രമണം നടത്തിയത് തങ്ങളാണെന്ന് അയാള‍് പറയുകയും ചെയ്യുന്നു. ഇത് തന്നെ കുറ്റസമ്മതമാണെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
ഫെബ്രുവരി 14ന് പുൽവാമയിൽ ജമ്മു - ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവൻ നഷ്ടമായിരുന്നു. സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേര്‍ക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാൻ കൊണ്ടു വന്നിടിപ്പിച്ച ശേഷം ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മസൂദ് അസറിന്‍റെ നേതൃത്വത്തിലുള്ള ജെയ്ഷെ മുഹമ്മദ് രംഗത്തെത്തിയതിനു പിന്നാലെ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം പാക്കിസ്ഥാൻ നിഷേധിച്ചു. ആക്രമണത്തിനു മറുപടിയായി അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യ.
ഫെബ്രുവരി 14ന് പുൽവാമയിൽ ജമ്മു - ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവൻ നഷ്ടമായിരുന്നു. സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേര്‍ക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാൻ കൊണ്ടു വന്നിടിപ്പിച്ച ശേഷം ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മസൂദ് അസറിന്‍റെ നേതൃത്വത്തിലുള്ള ജെയ്ഷെ മുഹമ്മദ് രംഗത്തെത്തിയതിനു പിന്നാലെ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം പാക്കിസ്ഥാൻ നിഷേധിച്ചു. ആക്രമണത്തിനു മറുപടിയായി അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യ.