ന്യൂഡൽഹി: സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിൽ വിശദീകരണവുമായി കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി രംഗത്ത്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥരുടെ തർക്കം സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തില്ല. സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാട് വിശദീകരിക്കുകയായിരുന്നു അരുൺ ജയ്റ്റ്ലി.
വിജിലൻസ് ഉദ്യോഗസ്ഥർക്കുമാത്രമേ സിബിഐ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനാകൂ. നിക്ഷ്പക്ഷമായ അന്വേഷണത്തിനുവേണ്ടിയാണ് ഇരുവരെയും സ്ഥലം മാറ്റിയതെന്നും ധനമന്ത്രി വ്യക്തമാക്കി. കുറ്റക്കാരാണെന്ന മുൻവിധിയോടെയാകില്ല അന്വേഷണം. സിബിഐയുടെ വിശ്വാസ്യത നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ജയ്റ്റ്ലി പറഞ്ഞു.
അതേസമയം, സിബിഐ ഡയറക്ടർസ്ഥാനത്തുനിന്നും അലോക് വർമയെ നീക്കിയത് റഫാൽ കരാർ അന്വേഷിക്കുമെന്ന ബിജെപിയുടെ ഭയത്താലാണെന്ന് പ്രതിപക്ഷം. റഫാൽ കരാർ സിബിഐ അന്വേഷണത്തിന് വിട്ടുകൊടുക്കുന്ന സാഹചര്യം ഉണ്ടായാൽ സർക്കാർ വിരുദ്ധനായ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് ഉണ്ടാവരുത് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തെ തദ്സ്ഥാനത്തുനിന്നും ബിജെപി നീക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അരവിന്ദ് കെജ്രിവാൾ, പ്രശാന്ത് ഭൂഷൻ എന്നിവരാണ് സിബിഐ ഡയറക്ടറുടെ സ്ഥാനചലനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് അരുൺ ഷൂരിയുമായും പ്രശാന്ത് ഭൂഷണുമായും റഫാൽ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അലോക് വർമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കേന്ദ്രസർക്കാരിന് അതൃപ്തി ഉണ്ടാക്കിയതായാണ് റിപ്പോർട്ട്.
ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമിതനായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ കാരണങ്ങളില്ലാതെ മാറ്റാൻ കേന്ദ്രസർക്കാരിന് എന്തധികാരമാണുള്ളതെന്ന് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
വിജിലൻസ് ഉദ്യോഗസ്ഥർക്കുമാത്രമേ സിബിഐ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനാകൂ. നിക്ഷ്പക്ഷമായ അന്വേഷണത്തിനുവേണ്ടിയാണ് ഇരുവരെയും സ്ഥലം മാറ്റിയതെന്നും ധനമന്ത്രി വ്യക്തമാക്കി. കുറ്റക്കാരാണെന്ന മുൻവിധിയോടെയാകില്ല അന്വേഷണം. സിബിഐയുടെ വിശ്വാസ്യത നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ജയ്റ്റ്ലി പറഞ്ഞു.
അതേസമയം, സിബിഐ ഡയറക്ടർസ്ഥാനത്തുനിന്നും അലോക് വർമയെ നീക്കിയത് റഫാൽ കരാർ അന്വേഷിക്കുമെന്ന ബിജെപിയുടെ ഭയത്താലാണെന്ന് പ്രതിപക്ഷം. റഫാൽ കരാർ സിബിഐ അന്വേഷണത്തിന് വിട്ടുകൊടുക്കുന്ന സാഹചര്യം ഉണ്ടായാൽ സർക്കാർ വിരുദ്ധനായ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് ഉണ്ടാവരുത് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തെ തദ്സ്ഥാനത്തുനിന്നും ബിജെപി നീക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അരവിന്ദ് കെജ്രിവാൾ, പ്രശാന്ത് ഭൂഷൻ എന്നിവരാണ് സിബിഐ ഡയറക്ടറുടെ സ്ഥാനചലനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് അരുൺ ഷൂരിയുമായും പ്രശാന്ത് ഭൂഷണുമായും റഫാൽ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അലോക് വർമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കേന്ദ്രസർക്കാരിന് അതൃപ്തി ഉണ്ടാക്കിയതായാണ് റിപ്പോർട്ട്.
ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമിതനായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ കാരണങ്ങളില്ലാതെ മാറ്റാൻ കേന്ദ്രസർക്കാരിന് എന്തധികാരമാണുള്ളതെന്ന് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.