ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിലെ കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പുകൾ റദ്ദാക്കിയ പ്രഖ്യാപനത്തോട് യോജിച്ച് വിവിധ രാഷ്ട്രീയപാർട്ടികൾ. ആം ആദ്‌മി, ബിഎസ്പി, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ശിവസേന, എഐഎഡിഎംകെ എന്നീ പാർട്ടികൾ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഡൽഹി മോഡൽ കേന്ദ്രഭരണമാണ് ജമ്മു കശ്‌മീരിൽ നടപ്പാക്കുക. അവിടെ നിയമസഭയുണ്ടാകും. ലെഫ്റ്റനന്റ് ഗവർണർക്കായിരിക്കും ഭരണ ചുമതല. എന്നാൽ, ലഡാക് കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മുകശ്മീരിന്മേൽ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം പിന്തുണക്കുന്നുവെന്നും ആം ആദ്‌മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
കേന്ദ്രതീരുമാനം ജമ്മു കശ്മീരിന് ഗുണം ചെയ്യുമെന്ന് കെജ്രിവാൾ വ്യക്തമാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രനടപടിയെ അഭിനന്ദിക്കുന്നുവെന്നും അതിന് പിന്തുണ അറിയിക്കുന്നുവെന്നും ഈ പാർട്ടികൾ അറിയിച്ചു.
എന്നാൽ, ജനാധിപത്യം മരിച്ചുവെന്ന് രാജ്യസഭയിൽ എംഡിഎംകെ നേതാവ് വൈകോ പ്രസ്താവിച്ചു. മായാവതിയും കെജ്‌രിവാളും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തി. ദളിതർക്കും താഴേക്കിടയിലുള്ളവർക്കും ഇനി ജമ്മുകശ്‌മീരിൽ ഭൂമി വാങ്ങാമല്ലോ എന്നാണ് ബിഎസ്‌പി എംപി സതീഷ് ചന്ദ്ര മിശ്ര ബില്ലിനെ അനുകൂലിച്ച് പ്രസ്താവിച്ചത്. നവീൻ പട്‌നായിക് നേതൃത്വം നൽകുന്ന ബിജു ജനതാദളും ബില്ലിനെ അനുകൂലിച്ചു. പാക് അധീന കശ്മീരിനെ കൂടി തിരികെ കൊണ്ട് വരണമെന്ന് ബിജെഡി എംപി പ്രസന്ന ആചാര്യ ആവശ്യപ്പെട്ടു.
ഡൽഹി മോഡൽ കേന്ദ്രഭരണമാണ് ജമ്മു കശ്‌മീരിൽ നടപ്പാക്കുക. അവിടെ നിയമസഭയുണ്ടാകും. ലെഫ്റ്റനന്റ് ഗവർണർക്കായിരിക്കും ഭരണ ചുമതല. എന്നാൽ, ലഡാക് കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മുകശ്മീരിന്മേൽ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം പിന്തുണക്കുന്നുവെന്നും ആം ആദ്‌മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
കേന്ദ്രതീരുമാനം ജമ്മു കശ്മീരിന് ഗുണം ചെയ്യുമെന്ന് കെജ്രിവാൾ വ്യക്തമാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രനടപടിയെ അഭിനന്ദിക്കുന്നുവെന്നും അതിന് പിന്തുണ അറിയിക്കുന്നുവെന്നും ഈ പാർട്ടികൾ അറിയിച്ചു.
എന്നാൽ, ജനാധിപത്യം മരിച്ചുവെന്ന് രാജ്യസഭയിൽ എംഡിഎംകെ നേതാവ് വൈകോ പ്രസ്താവിച്ചു. മായാവതിയും കെജ്‌രിവാളും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തി. ദളിതർക്കും താഴേക്കിടയിലുള്ളവർക്കും ഇനി ജമ്മുകശ്‌മീരിൽ ഭൂമി വാങ്ങാമല്ലോ എന്നാണ് ബിഎസ്‌പി എംപി സതീഷ് ചന്ദ്ര മിശ്ര ബില്ലിനെ അനുകൂലിച്ച് പ്രസ്താവിച്ചത്. നവീൻ പട്‌നായിക് നേതൃത്വം നൽകുന്ന ബിജു ജനതാദളും ബില്ലിനെ അനുകൂലിച്ചു. പാക് അധീന കശ്മീരിനെ കൂടി തിരികെ കൊണ്ട് വരണമെന്ന് ബിജെഡി എംപി പ്രസന്ന ആചാര്യ ആവശ്യപ്പെട്ടു.