ആപ്പ്ജില്ല

ഷഹീൻ ബാഗ് നിർണയിക്കുമോ ഡൽഹിയിലെ ജനഹിതം? പൗരത്വ സമരത്തെ ആയുധമാക്കി പാർട്ടികൾ

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമത്തിനെതിരെ ഒന്നര മാസത്തിലധികമായി തെരുവിലറങ്ങി പ്രതിഷേധിക്കകയാണ് രാജ്യതലസ്ഥാനത്ത് ഒരു കൂട്ടം ജനങ്ങള്‍. ഡിസംബറിലെ മരംകോച്ചുള്ള തണുപ്പിൽ ആരംഭിച്ച പ്രതിഷേധത്തിന്‍റെ ചൂടിന് 45 ദിവസം പിന്നിട്ടിട്ടും ഒട്ടും കുറവില്ല. സ്ത്രീകള്‍ മുൻനിരയിൽ നയിക്കുന്ന സമരത്തിനെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് നാള്‍ക്കു നാള്‍ മൂര്‍ച്ച വര്‍ധിക്കുകയാണ്. ഡൽഹി തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഷഹീൻ ബാഗിലെ സമരത്തിനും രാഷ്ട്രീയമാനങ്ങളുണ്ട്.

Samayam Malayalam 28 Jan 2020, 1:20 pm
കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമത്തിനെതിരെ ഒന്നര മാസത്തിലധികമായി തെരുവിലറങ്ങി പ്രതിഷേധിക്കകയാണ് രാജ്യതലസ്ഥാനത്ത് ഒരു കൂട്ടം ജനങ്ങള്‍. ഡിസംബറിലെ മരംകോച്ചുള്ള തണുപ്പിൽ ആരംഭിച്ച പ്രതിഷേധത്തിന്‍റെ ചൂടിന് 45 ദിവസം പിന്നിട്ടിട്ടും ഒട്ടും കുറവില്ല. സ്ത്രീകള്‍ മുൻനിരയിൽ നയിക്കുന്ന സമരത്തിനെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് നാള്‍ക്കു നാള്‍ മൂര്‍ച്ച വര്‍ധിക്കുകയാണ്. ഡൽഹി തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഷഹീൻ ബാഗിലെ സമരത്തിനും രാഷ്ട്രീയമാനങ്ങളുണ്ട്.
Samayam Malayalam as caa and nrc are widely discussed in delhi election 2020 shaheen bagh protest may make an impact in verdict
ഷഹീൻ ബാഗ് നിർണയിക്കുമോ ഡൽഹിയിലെ ജനഹിതം? പൗരത്വ സമരത്തെ ആയുധമാക്കി പാർട്ടികൾ



ബിജെപി അധികാരത്തിലെത്തിയാൽ ഒറ്റ ദിവസം കൊണ്ട് സമരം അടിച്ചമര്‍ത്തും

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ഒറ്റ ദിവസം കൊണ്ട് ഷഹീൻ ബാഗ് സമരം അടിച്ചമര്‍ത്തുമെന്നാണ് ഒരു ബിജെപി എംപിയുടെ വാക്കുകള്‍. ബിജെപി ഫെബ്രുവരി 11ന് ബിജെപി അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗിൽ ഒറ്റയൊരാളെ പോലും കാണില്ലെന്നാണ് ബിജെപി എംപി പര്‍വശ് വര്‍മ്മയുടെ മുന്നറിയിപ്പ്. ഷഹീൻ ബാഗിൽ തടിച്ചു കൂടിയിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ വീടുകളിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന പര്‍വേശ് വര്‍മയുടെ വാക്കുകള്‍ ഇതിനോടകം വിവാദമായിക്കഴിഞ്ഞു.

കെജ്രിവാള്‍ പറയുന്നത്

എന്നാല്‍ പൗരത്വ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ സജീവമായി രംഗത്തുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഷഹീൻബാഗ് സമരത്തിന് അനുകൂലമാണ്. സമരം അക്രമാസക്തമാകരുതെന്നു മാത്രമാണ് കെജ്രിവാളിന്‍റെ അഭിപ്രായം. എന്നാൽ ഷഹീൻബാഗിന്‍റെ പേരിൽ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് കെജ്രിവാള്‍ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 8 വരെ ഷഹീൻ ബാഗ് റോഡ് അടഞ്ഞു കിടക്കുമെന്നും പിറ്റേന്ന് മുതൽ റോഡ് തുറക്കുമെന്നുമാണ് കെജ്രിവാള്‍ പറയുന്നത്. ബിജെപി ഇത് ചെയ്യുമെന്ന് എഴുതിത്തരാമെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ വാക്കുകള്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിനു നേര്‍ക്കാണ് കെജ്രിവാള്‍ വിരൽ ചൂണ്ടുന്നത്. പ്രശ്നം ഷഹീൻബാഗിലെ സമരമല്ലെന്നും കേന്ദ്രസര്‍ക്കാരിന്‍റെ എൻആര്‍സിയും സിഎഎയുമാണെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആഘാതം ചെറുതല്ല

2011ലെ സെൻസസ് പ്രകാരം 2 കോടിയോളം വരുന്ന ഡൽഹി ജനതയിൽ 20 ശതമാനത്തോളം മതന്യൂനപക്ഷങ്ങളാണ്. ഇവരുടെ വോട്ട് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പുകളിൽ ഒരു പാര്‍ട്ടിയ്ക്ക് കൂട്ടത്തോടെ പിന്തുണ കൊടുക്കുന്ന പാരമ്പര്യം ഡൽഹി ജനതയ്ക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാര്‍ട്ടിയ്ക്കും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കും മേൽക്കൈ ലഭിക്കുന്നതാണ് കുറച്ചു കാലമായുള്ള ചിത്രം. ഈ സാഹചര്യത്തിൽ ഷഹീൻ ബാഗിലെ സമരം പാര്‍ട്ടികള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

സമരം ഭരണഘടനയെ സംരക്ഷിക്കാനെന്ന് പ്രതിഷേധക്കാര്‍

എന്നാല്‍ ഷഹീൻബാഗ് സമരത്തെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ പ്രതികരണത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളത് ഇതാണ് - രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ജോലി ചെയ്യുന്നു, ഞങ്ങള്‍ ഞങ്ങളുടെ ജോലിയും. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തെ സംരക്ഷിക്കാനുമാണ് ഈ സമരം. വിവാദ പരാമര്‍ശങ്ങള്‍ നടത്തി എന്തിനാണ് ബിജെപി ജനങ്ങള്‍ക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. ഓരോ ദിവസവും ഒന്നിനു പിന്നാലെ മറ്റൊന്നായി നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിൽ നിന്നും ആരും വന്ന് തങ്ങള്‍ക്ക് ചെവി തരാത്തത് എന്നാണ് ഷഹീൻബാഗിന്‍റെ ചോദ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്