ടോൾ പ്ലാസകൾ പിടിച്ചെടുക്കും; ഡൽഹി - ജയ്പൂർ ഹൈവേ ഉപരോധിക്കാൻ കർഷകർ; തിരക്കിച്ച ചർച്ചകളിൽ കേന്ദ്രം

സമരം ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് ഡൽഹി അതിര്‍ത്തികളിൽ വിന്യസിച്ചിരിക്കുന്നത്.

Samayam Malayalam 12 Dec 2020, 10:02 am
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ ഡൽഹി ജയ്പൂര്‍ ഹൈവേ ഉപരോധിക്കുമെന്ന ഭീഷണിയുമായി കര്‍ഷകര്‍. ഡൽഹിയിലേയ്ക്ക് പ്രവേശിക്കുന്ന മൂന്നാമത്തെ വലിയ അതിര്‍ത്തിയും അടയുന്നതോടെ സ്ഥിതി രൂക്ഷമാകും. സാഹചര്യം ഒഴിവാക്കാൻ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകളിലേയ്ക്ക് കടന്നു.
Samayam Malayalam
കർഷകസമരത്തിൽ നിന്ന് Photo: BCCL - Non copyright


പ്രതിഷേധക്കാരെ തടയാനായി ഗുര്‍ഗോണിൽ 2000 പോലീസുകാരെയും ഫരീദാബാദിൽ 3500 പോലീസുകാരെയും വിന്യസിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള എൻഡിടിവി റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ രാജ്യതലസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാനാണ് കേന്ദ്രസര്‍ക്കാരിൻ്റെയും ഡൽഹി പോലീസിൻ്റെയും നീക്കം.

Also Read: രാജ്യത്ത് കൊവിഡ് കേസുകൾ 98 ലക്ഷം കടന്നു; 33,494 പേർക്ക് കൂടി രോഗമുക്തി

അതേസമയം, സമരത്തിൽ തീവ്ര ഇടതുശക്തികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളടക്കം പത്ത് സംഘടനകള്‍ സമരസ്ഥലത്തുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ ആരോപണങ്ങള്‍ കര്‍ഷകര്‍ തള്ളിക്കളഞ്ഞു. കേന്ദ്രത്തിൻ്റെ ശ്രമം കര്‍ഷകരെ മോശമായി ചിത്രീകരിക്കാനാണെന്നും ആര്‍ക്കും തങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും കര്‍ഷക യൂണിയനുകള്‍ വ്യക്തമാക്കി.

ചര്‍ച്ചകളിൽ ഒത്തുതീര്‍പ്പാകാതെ വന്നതോടെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസമരത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിൻ്റെ വിവാദ നിയമങ്ങള്‍ക്കെതിരെ 32 കര്‍ഷക സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചു. മൂന്ന് വിവാദനിയമങ്ങളും എടുത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജികളിൽ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

Also Read: അര്‍ദ്ധരാത്രി ആദിവാസി കോളനിയിൽ പിവി അൻവര്‍, തടഞ്ഞ് നാട്ടുകാര്‍; സംഘർഷം

കേന്ദ്രം മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളുകയും ആറു റൗണ്ട് ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്തതോടെ കര്‍ഷക സമരത്തിനെതിരെ ബിജെപി വൻ പ്രചാരണത്തിനും തുടക്കമിട്ടിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ കേന്ദ്രസര്‍ക്കാര്‍ വാദം വിശദീകരിക്കാനായി 100 വാര്‍ത്താ സമ്മേളനങ്ങളും കര്‍ഷകരുമായി 700 ജില്ലകളിൽ ചര്‍ച്ചകളും നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

കര്‍ഷകരുമായി വേണ്ടത്ര ചര്‍ച്ചകളില്ലാതെയാണ് പുതിയ നിയമങ്ങള്‍ പാസാക്കിയതെന്ന ആരോപണത്തിനും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കുന്നുണ്ട്. "പ്രധാനമന്ത്രി 25ലധികം തവണ സംസാരിച്ചു. ഒക്ടോബര്‍ മാസത്തിൽ കര്‍ഷകര്‍ക്ക് 2.23 കോടി എസ്എംഎസുകള്‍ അയച്ചു. 92 ലക്ഷം കര്‍ഷകര്‍ക്കായി 1,37,054 വെബിനാറുകള്‍ സംഘടിപ്പിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും പലവട്ടം ചര്‍ച്ചകള്‍ നടത്തി." സോഴ്സുകള്‍ പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കര്‍ഷക പ്രക്ഷോഭത്തിൽ തട്ടി ആടിയുലയുകയാണ് ഹരിയാനയിലെ ബിജെപി സഖ്യസര്‍ക്കാര്‍. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ബിജെപി സഖ്യക്ഷിയായ ജെജെപി നേതാവ് ദുഷ്യന്ത്ചതൗല വ്യക്തമാക്കി. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി ദേശീയനേതൃത്വം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ഇന്ത്യയുടെ സ്പന്ദനങ്ങൾ കൃത്യമായി അറിയാം സമയം മലയാളത്തിലൂടെ. ദേശീയ രാഷ്ട്രീയത്തിന് പുറമെ, രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലെ ഓരോ പ്രാദേശിക രാഷ്ട്രീയ വാർത്തകളും പക്ഷപാദമില്ലാതെ ഇന്ത്യ ന്യൂസ് സെക്ഷനിലൂടെ (India News) അറിയാൻ സാധിക്കും. രാഷ്ട്രീയ വാർത്തകൾക്ക് പുറമെ, സർക്കാരുകൾ ജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്ന പദ്ധതികളും മറ്റ് അടിസ്ഥാന സൗകര്യവികസനത്തേക്കുറിച്ചുള്ള വിവരങ്ങളും ഏറ്റവും പെട്ടെന്ന് വായനക്കാരിലേക്ക് വിവരങ്ങൾ എത്തിക്കാനാകുന്ന തരത്തിലാണ് സമയം മലയാളം (Latest National News) സെക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. മേൽപ്പറഞ്ഞ വാർത്തകൾക്ക് പുറമെ, ബ്രേക്കിങ് സ്വഭാവമുള്ള സംഭവവികാസങ്ങൾ പൊടിപ്പും തൊങ്ങലും ചേർക്കാതെ (Today Malayalam News ) സമ​ഗ്രമായി പഠിച്ച് വിശദമായ ആർട്ടിക്കളുളാണ് നൽകുക. രാഷ്ട്രീയ സ്വഭാവമുള്ള വാർത്തകൾക്ക് പുറമെ, രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങളും മറ്റും ആധികാരികതയോടെ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വേ​ഗത എന്നതിനേക്കാൾ സമ​ഗ്രത എന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ വിശദമായി പഠിച്ചതിന് ശേഷമായിരിക്കും സമയം മലയാളം ഓരോ വാർത്തയും വായനക്കാരനിലേക്ക് എത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ പ്രധാനപ്പെട്ട വാർത്തകളും (Malayalam India News) നിങ്ങൾക്ക് അറിയാൻ താത്പര്യമുള്ള വിഷയങ്ങളും ഈ വാർത്താ പോർട്ടലിലൂടെ ലഭ്യമാകും. വാർത്തകൾക്ക് പുറമെ വാർത്തകളുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുന്ന വീഡിയോകളും അനുബന്ധ വിവരങ്ങളും ഈ സെക്ഷനിൽ ലഭ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വാർത്തകളും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളേക്കുറിച്ചും വിശദമായ വാർത്തകളും പഠനങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്. സൗത്ത് റൗണ്ടപ്പ്, റോഡ് ടു ഫ്യൂച്ചർ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കോർട്ട് റൂം തുടങ്ങിയ വിശകലന പരിപാടികളും സമയം മലയാളത്തിന്റെ ഭാ​ഗമായി ചെയ്യുന്നുണ്ട്." with "സിനിമ, ടെലിവിഷന്‍ മേഖലകളിലെ പുതുപുത്തന്‍ വിശേഷങ്ങളും വാര്‍ത്തകളും, മൂവി റിവ്യൂകളും കൃത്യമായി വസ്തുനിഷ്ഠതയോടെ അവതരിപ്പിക്കുന്നു. താരങ്ങളുടെ ഫോട്ടോ ഷൂട്ടുകള്‍ ഉള്‍പ്പെടുത്തി ഫോട്ടോ ഗ്യാലറിയും കാണാനാവും. താരങ്ങളുടെ അഭിമുഖങ്ങളും, സ്‌പെഷല്‍ സ്്‌റ്റോറികളും, വിശേഷ ദിനങ്ങളുമെല്ലാം അറിയാനും സാധിക്കും
ട്രെൻഡിങ്Open App