ന്യൂഡൽഹി: വൻ പ്രതിഷേധത്തിനൊടുവിൽ ഹാഥ്രസിലെ യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാൻ രാഹുൽ ഗാന്ധിയടക്കം അഞ്ച് നേതാക്കള്‍ക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍. നേതാക്കളെ മാത്രം നോയിഡ അതിര്‍ത്തി കടത്തി വിടാമെന്ന് യുപി പോലീസ് സമ്മതിച്ചതിൻ്റെ അടിസ്ഥാനത്തിൽ രാഹുലും സംഘവും ഹാഥ്രസിലേയ്ക്ക് തിരിക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയ്ക്ക് പുറമെ പ്രിയങ്ക ഗാന്ധി, മുകുള്‍ വാസ്നിക്, കെ സി വേണുഗോപാൽ, അധിര്‍ രഞ്ജൻ ചൗധരി എന്നീ നേതാക്കളെയാണ് ഹാഥ്രസ് സന്ദര്‍ശിക്കാൻ അനുവദിച്ചത്. നോയിഡ അതിര്‍ത്തിയിലുള്ള ടോള്‍ ഗേറ്റിലെത്തിയ മറ്റു നേതാക്കളെയോ പ്രവര്‍ത്തകരെയോ രാഹുൽ ഗാന്ധിയുടെ സംഘത്തെ അനുഗമിക്കാൻ പോലീസ് അനുവദിച്ചില്ല. കൂട്ടം കൂടി നിന്ന പ്രവര്‍ത്തകരെ നീക്കാനായി പോലീസ് ലാത്തി വീശിയതായും വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, രണ്ട് ദിവസത്തോളം ഹാഥ്രസിലെ കുടുംബത്തെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിര്‍ത്തിയ യുപി പോലീസ് മാധ്യമങ്ങളുടെ വാഹനങ്ങളെയും രാഹുലിൻ്റെ വാഹനത്തോടൊപ്പം കടത്തി വിട്ടു.
പ്രതിപക്ഷ നേതാക്കളെയോ മാധ്യമങ്ങളെെയോ ഇരയുടെ കുടുംബത്തെ കാണാൻ അനുവദിക്കാത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി വിമര്‍ശനമുന്നയിച്ചിരുന്നു. ചികിത്സയിലല്ലായിരുന്നെങ്കിൽ താനും കുടുംബത്തോടൊപ്പം ഇരിക്കുമായിരുന്നുവെന്ന് കൊവിഡ് ചികിത്സയിൽ കഴിയുന്ന ഉമാ ഭാരതി ട്വീറ്റ് ചെയ്തു. യുപി പോലീസ് സര്‍ക്കാരിൻ്റെ പ്രതിച്ഛായ നശിപ്പിക്കുകയാണെന്നും ഉമാഭാരതി കുറ്റപ്പെടുത്തി.
Also Read: കോൺഗ്രസ് നേതാക്കൾ ഹാഥ്രസിലേയ്ക്ക്: ലൈവ് വാർത്ത
'ഒരു ശക്തിയ്ക്കും എന്നെ തടയാൻ കഴിയില്ല, ഇരയുടെ കുടുംബത്തെ കണ്ട് അവരുടെ ദുഃഖത്തിൽ പങ്കുചേരും' എന്നായിരുന്നു രാഹുൽ ഗാന്ധി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്. എന്നാൽ വീണ്ടും ഹാഥ്രസ് സന്ദര്‍ശിക്കാനായി രാഹുൽ ഗാന്ധിയും സംഘവും പുറപ്പെടുന്നതിനു മുൻപു തന്നെ യുപി പോലീസ് സംസ്ഥാന അതിര്‍ത്തി അടച്ചു. ഇതോടെ തിരക്കേറിയ പാതയിൽ വൻ ഗതാഗതക്കുരുപ്പ് രൂപപ്പെട്ടു. അതിര്‍ത്തിയിലെ ടോള്‍ പ്ലാസയിലേയ്ക്കുള്ള അവസാന ഒരു മണിക്കൂര്‍ ദൂരം ഒരു മണിക്കൂര്‍ കൊണ്ടാണ് ഇന്നോവ വാഹനത്തിന് പിന്നിടാനായതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്തു നിന്ന് വാഹനം പുറപ്പെടുന്നതിൻ്റെ ദൃശ്യങ്ങള്‍ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തിൻ്റെ മുൻസീറ്റിലായിരുന്നു രാഹുൽ ഗാന്ധി ഇരുന്നിരുന്നത്. തിരക്കേറിയ പാതയിൽ വാഹനം ടോള്‍ പ്ലാസയിൽ എത്തുമ്പോഴേയ്ക്കും കോൺഗ്രസ് പ്രവര്‍ത്തകരുടെ വലിയ സംഘവും ഇവിടെ എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് സംഘത്തെ പോലീസ് തടഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയടക്കം അഞ്ച് പേര്‍ക്ക് ഹാഥ്രസ് സന്ദര്‍ശിക്കാൻ അനുമതി നല്‍കിയതായി യുപി അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കുകയായിരുന്നു. ഈ സമയം തന്നെ മൈക്കുമായി വാഹനത്തിനു മുകളിൽ കയറിയ രാഹുൽ ഗാന്ധി ഇക്കാര്യം പ്രവർത്തകരോട് വ്യക്തമാക്കി. നോയിഡ അതിര്‍ത്തിയിൽ നിന്ന് ഹാഥ്രസിലേയ്ക്ക് രണ്ടര മണിക്കൂറോളം യാത്രയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: Column: എന്നാൽ 'സത്യമിതാണ് ', ഹാഥ്രസ് എന്നൊരു നാടുമില്ല, അങ്ങനെയൊരു പെൺകുട്ടിയുമില്ല!
ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി ഹാഥ്രസിലേയ്ക്ക് പുറപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കാൽനടയായി ഹാഥ്രസിലേയ്ക്ക് പോയ രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും പോലീസ് തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു. പോലീസിൻ്റെ ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധി നിലത്തു വീഴുകയും ചെയ്തിരുന്നു.
അതേസമയം, അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിയുടെ കുടുംബത്തെ യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് ആവസ്ഥി സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയെന്നും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. തങ്ങളുടെ അനുവാദമില്ലാതെ മൃതദേഹം സംസ്കരിച്ച ജില്ലാ മജിസ്ട്രേറ്റിനെതിരെ കുടുംബം പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുൽ ഗാന്ധിയ്ക്ക് പുറമെ പ്രിയങ്ക ഗാന്ധി, മുകുള്‍ വാസ്നിക്, കെ സി വേണുഗോപാൽ, അധിര്‍ രഞ്ജൻ ചൗധരി എന്നീ നേതാക്കളെയാണ് ഹാഥ്രസ് സന്ദര്‍ശിക്കാൻ അനുവദിച്ചത്. നോയിഡ അതിര്‍ത്തിയിലുള്ള ടോള്‍ ഗേറ്റിലെത്തിയ മറ്റു നേതാക്കളെയോ പ്രവര്‍ത്തകരെയോ രാഹുൽ ഗാന്ധിയുടെ സംഘത്തെ അനുഗമിക്കാൻ പോലീസ് അനുവദിച്ചില്ല. കൂട്ടം കൂടി നിന്ന പ്രവര്‍ത്തകരെ നീക്കാനായി പോലീസ് ലാത്തി വീശിയതായും വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, രണ്ട് ദിവസത്തോളം ഹാഥ്രസിലെ കുടുംബത്തെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിര്‍ത്തിയ യുപി പോലീസ് മാധ്യമങ്ങളുടെ വാഹനങ്ങളെയും രാഹുലിൻ്റെ വാഹനത്തോടൊപ്പം കടത്തി വിട്ടു.
പ്രതിപക്ഷ നേതാക്കളെയോ മാധ്യമങ്ങളെെയോ ഇരയുടെ കുടുംബത്തെ കാണാൻ അനുവദിക്കാത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി വിമര്‍ശനമുന്നയിച്ചിരുന്നു. ചികിത്സയിലല്ലായിരുന്നെങ്കിൽ താനും കുടുംബത്തോടൊപ്പം ഇരിക്കുമായിരുന്നുവെന്ന് കൊവിഡ് ചികിത്സയിൽ കഴിയുന്ന ഉമാ ഭാരതി ട്വീറ്റ് ചെയ്തു. യുപി പോലീസ് സര്‍ക്കാരിൻ്റെ പ്രതിച്ഛായ നശിപ്പിക്കുകയാണെന്നും ഉമാഭാരതി കുറ്റപ്പെടുത്തി.
Also Read: കോൺഗ്രസ് നേതാക്കൾ ഹാഥ്രസിലേയ്ക്ക്: ലൈവ് വാർത്ത
'ഒരു ശക്തിയ്ക്കും എന്നെ തടയാൻ കഴിയില്ല, ഇരയുടെ കുടുംബത്തെ കണ്ട് അവരുടെ ദുഃഖത്തിൽ പങ്കുചേരും' എന്നായിരുന്നു രാഹുൽ ഗാന്ധി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്. എന്നാൽ വീണ്ടും ഹാഥ്രസ് സന്ദര്‍ശിക്കാനായി രാഹുൽ ഗാന്ധിയും സംഘവും പുറപ്പെടുന്നതിനു മുൻപു തന്നെ യുപി പോലീസ് സംസ്ഥാന അതിര്‍ത്തി അടച്ചു. ഇതോടെ തിരക്കേറിയ പാതയിൽ വൻ ഗതാഗതക്കുരുപ്പ് രൂപപ്പെട്ടു. അതിര്‍ത്തിയിലെ ടോള്‍ പ്ലാസയിലേയ്ക്കുള്ള അവസാന ഒരു മണിക്കൂര്‍ ദൂരം ഒരു മണിക്കൂര്‍ കൊണ്ടാണ് ഇന്നോവ വാഹനത്തിന് പിന്നിടാനായതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്തു നിന്ന് വാഹനം പുറപ്പെടുന്നതിൻ്റെ ദൃശ്യങ്ങള്‍ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തിൻ്റെ മുൻസീറ്റിലായിരുന്നു രാഹുൽ ഗാന്ധി ഇരുന്നിരുന്നത്. തിരക്കേറിയ പാതയിൽ വാഹനം ടോള്‍ പ്ലാസയിൽ എത്തുമ്പോഴേയ്ക്കും കോൺഗ്രസ് പ്രവര്‍ത്തകരുടെ വലിയ സംഘവും ഇവിടെ എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് സംഘത്തെ പോലീസ് തടഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയടക്കം അഞ്ച് പേര്‍ക്ക് ഹാഥ്രസ് സന്ദര്‍ശിക്കാൻ അനുമതി നല്‍കിയതായി യുപി അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കുകയായിരുന്നു. ഈ സമയം തന്നെ മൈക്കുമായി വാഹനത്തിനു മുകളിൽ കയറിയ രാഹുൽ ഗാന്ധി ഇക്കാര്യം പ്രവർത്തകരോട് വ്യക്തമാക്കി. നോയിഡ അതിര്‍ത്തിയിൽ നിന്ന് ഹാഥ്രസിലേയ്ക്ക് രണ്ടര മണിക്കൂറോളം യാത്രയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: Column: എന്നാൽ 'സത്യമിതാണ് ', ഹാഥ്രസ് എന്നൊരു നാടുമില്ല, അങ്ങനെയൊരു പെൺകുട്ടിയുമില്ല!
ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി ഹാഥ്രസിലേയ്ക്ക് പുറപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കാൽനടയായി ഹാഥ്രസിലേയ്ക്ക് പോയ രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും പോലീസ് തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു. പോലീസിൻ്റെ ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധി നിലത്തു വീഴുകയും ചെയ്തിരുന്നു.
അതേസമയം, അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിയുടെ കുടുംബത്തെ യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് ആവസ്ഥി സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയെന്നും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. തങ്ങളുടെ അനുവാദമില്ലാതെ മൃതദേഹം സംസ്കരിച്ച ജില്ലാ മജിസ്ട്രേറ്റിനെതിരെ കുടുംബം പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.