മുംബൈ: പുൽവാമ ഭീകരാക്രമണത്തിൽ ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുള്‍ മുസ്ലീമിൻ അധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിഷ്കളങ്കതയുടെ മുഖംമൂടി അഴിഞ്ഞു വെച്ച് പുറത്തുവരണമെന്ന് ഓവൈസി ആവശ്യപ്പെട്ടു. "ഇത് തുടങ്ങി വെച്ചത് നിങ്ങളാണ്. ഇത് ആദ്യമായിട്ടല്ല. പഠാന്‍കോട്ട്, ഉറി, ഇപ്പോള്‍ പുല്‍വാമ. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങളുടെ നിഷ്കളങ്കതയുടെ മുഖംമൂടി അഴിച്ചുവെയ്ക്കണമെന്നാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് വ്യക്തമായ പങ്കുണ്ട്. പാക് സര്‍ക്കാരിനും സൈന്യത്തിനും ഐഎസ് ഐയ്ക്കുമെന്നും വ്യക്തമായ പങ്കുണ്ട്." ഒവൈസി പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അമ്പലങ്ങളിലെ മണിമുഴക്കവും പള്ളികളിലെ ബാങ്ക് വിളിയും കേള്‍ക്കുമെന്നും ഓവൈസി പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദിത്തമുള്ള ജെയ്ഷെ മുഹമ്മദിനെയും ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു. പ്രവാചകൻ ഒരാളെയും കൊല്ലാൻ പറയുന്നില്ലെന്നും അതുപ്രകാരം നിങ്ങള്‍ ജെയ്ഷെ മുഹമ്മദല്ലെന്നും ജെയ്ഷെ സാത്താനാണെന്നും ഒവൈസി പറഞ്ഞു. മുഹമ്മദിന്റെ പടയാളികള്‍ ആരുടെയെങ്കിലും ജീവനെടുക്കുന്നവരല്ലെന്നും പകരം മനുഷ്യത്വമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ ആരോപണം നിഷേധിച്ചിരുന്നു. പകരം ആക്രമണത്തിന് പിന്നിൽ ആരാണെന്നതിന് തെളിവുണ്ടെങ്കിൽ കൈമാറാനായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. ആക്രമണത്തിനു പിന്നാലെ അന്താരാഷ്ട്രതലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. പുൽവാമയിൽ ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദിത്തമുള്ള ജെയ്ഷെ മുഹമ്മദിനെയും ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു. പ്രവാചകൻ ഒരാളെയും കൊല്ലാൻ പറയുന്നില്ലെന്നും അതുപ്രകാരം നിങ്ങള്‍ ജെയ്ഷെ മുഹമ്മദല്ലെന്നും ജെയ്ഷെ സാത്താനാണെന്നും ഒവൈസി പറഞ്ഞു. മുഹമ്മദിന്റെ പടയാളികള്‍ ആരുടെയെങ്കിലും ജീവനെടുക്കുന്നവരല്ലെന്നും പകരം മനുഷ്യത്വമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ ആരോപണം നിഷേധിച്ചിരുന്നു. പകരം ആക്രമണത്തിന് പിന്നിൽ ആരാണെന്നതിന് തെളിവുണ്ടെങ്കിൽ കൈമാറാനായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. ആക്രമണത്തിനു പിന്നാലെ അന്താരാഷ്ട്രതലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. പുൽവാമയിൽ ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.