ആപ്പ്ജില്ല

രാജസ്ഥാനിൽ കരുത്തോടെ ഗെലോട്ട് സർക്കാർ; വിശ്വാസ വോട്ടെടുപ്പിൽ ജയം

കോൺഗ്രസിൻറെ ഉറച്ച കാവൽഭടനാണ് താനെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് സച്ചിൻ കോൺഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയത്

Samayam Malayalam 15 Aug 2020, 12:33 am
ജയ്‌പൂർ: രാജസ്‌ഥാൻ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ അശോക് ഗെലോട്ട് സർക്കാർ വിജയിച്ചു. 200 അംഗ സഭയില്‍ 125 അംഗങ്ങളുടെ പിന്തുണ ഗെലോട്ടിന് ലഭിച്ചു. 200 അംഗ നിയമസഭയിൽ ‍101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്.
Samayam Malayalam അശോക് ഗെലോട്ട്
അശോക് ഗെലോട്ട്


Also Read: കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിക്ക് കൊവിഡ്; ഹോം ഐസൊലേഷനിൽ ആണെന്ന് ലവ് അഗര്‍വാൾ

ശബ്‌ദ വോട്ടോടെയാണ് വിശ്വാസവോട്ട് ഗെലോട്ട് സർക്കാർ നേടിയത്. ഇനി ആറു മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാകില്ല. സച്ചിന്‍ പൈലറ്റ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ഇന്നാണ് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത്.

കോൺഗ്രസിൻറെ ഉറച്ച കാവൽഭടനാണ് താനെന്ന് കോൺഗ്രസ് നേതൃത്വത്തെ ദിവസങ്ങൾക്ക് മുൻപ് വരെ മുൾമുനയിൽ നിർത്തിയ സച്ചിൻ പൈലറ്റ് സഭയിൽ പറഞ്ഞു.

ഒരു മാസത്തോളം ഗെലോട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ശേഷം ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പൈലറ്റും അനുഭാവികളായ 18 എംഎല്‍എമാരും രാജസ്ഥാനിൽ മടങ്ങി എത്തിയത്. കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സച്ചിൻ പൈലറ്റ് ചര്‍ച്ച നടത്തിയിരുന്നു. രാജസ്ഥാൻ കോൺഗ്രസിനെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് ഇരുവരും സച്ചിന് ഉറപ്പ് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. ബിജെപി നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്താൻ സച്ചിൻ വിഭാഗം തീരുമാനിച്ചത്.

Also Read: രാജ്യം കൊവിഡ് പോരാളികളോട് കടപ്പെട്ടിരിക്കുന്നു; രാഷ്‌ട്രപതി

മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെയാണ് വിമതവിഭാഗം നീക്കം നടത്തിയത്. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യമാണ് സച്ചിനൊപ്പമുള്ളവർ ഉയർത്തിയിരുന്നത്.. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാതെ കോൺഗ്രസ് നേതൃത്വവുമായി ചർച്ചയ്ക്കില്ലെന്ന് സച്ചിൻ പൈലറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ഒരു മാസത്തോളം രാജസ്ഥാൻ സർക്കാരിൽ ആശങ്ക ശക്തമായി. ഇതിനിടെ ഡൽഹിയുടെ പ്രാന്തപ്രദേശമായ എൻസിആറിൽ വച്ച് പ്രിയങ്കയും സച്ചിനും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്‌നങ്ങൾ അവസാനിച്ച് തുടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്