ആപ്പ്ജില്ല

അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: 14 മരണം

അസമിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേര്‍ മരിച്ചു. മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിരവധി പേര്‍ മരിച്ചു

Samayam Malayalam 19 Jun 2018, 5:16 pm
ഗുവാഹത്തി: അസമിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേര്‍ മരിച്ചു. മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിരവധി പേര്‍ മരിച്ചു. നാഗോണ്‍, ഗോലാഘട്ട്, കചാര്‍, ഹൈലാക്കണ്ടി, കരിംഗഞ്ച് എന്നീ ജില്ലകളിലായി അഞ്ചു ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
Samayam Malayalam Assam


ത്രിപുരയിലെ കൈലാഷഹര്‍, അസമിലെ ഹൈലാക്കണ്ടി തുടങ്ങി വെള്ളപ്പൊക്കം നാശം വിതച്ച മേഖലകളില്‍ എണ്ണായിരം കിലോയിലേറെ ദുരിതാശ്വാസ വസ്തുക്കള്‍ ഇന്ത്യന്‍ വ്യോമസേന എത്തിച്ചു നല്‍കിയിരുന്നു. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് മണിക്കൂറില്‍ നാലു മുതല്‍ അഞ്ചു സെന്‍റിമീറ്റര്‍ വരെ ഉയരുന്നതായും അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ അപകടകരമായ നിലയിലേക്ക് എത്തുമെന്നും കേന്ദ്ര ജല കമീഷന്‍ മുന്നറിയിപ്പ് നല്‍കി. ദുരിത ബാധിതര്‍ക്ക് കേന്ദ്രം എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്