ന്യൂഡൽഹി: അസാമിലെ ഘോലഘട്ടിലുണ്ടായ വിഷമ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 102 ആയി. അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മയാണ് മരണം 102 ആയെന്ന് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇരുന്നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മരണപ്പെട്ടവരിൽ ഏഴ് സ്ത്രീകൾ തേയില എസ്റ്റേറ്റിൽ ജോലിചെയ്യുന്നവരാണ്. അസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽനിന്നും 310 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായത്. സൽമീറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. ദുരന്തത്തെപ്പറ്റി അന്വേഷിക്കാൻ എക്സൈസ് മന്ത്രി പരമാൽ സുകൽബാദി നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു.
അടുത്തയിടെ ഉത്തർപ്രദേശിൽ വിഷമദ്യദുരന്തത്തിൽ 97 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഉത്തർപ്രദേശിലെ സഹാരൻപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശ്-ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലകളിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്.
അടുത്തയിടെ ഉത്തർപ്രദേശിൽ വിഷമദ്യദുരന്തത്തിൽ 97 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഉത്തർപ്രദേശിലെ സഹാരൻപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശ്-ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലകളിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്.