ആപ്പ്ജില്ല

കേരളത്തിൽ നിന്നു മടങ്ങിയ അസം സ്വദേശിയ്ക്ക് കൊറോണയെന്ന് സംശയം, നിരീക്ഷണത്തിൽ

കുറച്ചു മാസങ്ങളായി കേരളത്തിലുള്ള ഇയാൾ അടുത്തിടെയാണ് മടങ്ങിയത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവർ ആശുപത്രിയിൽ അഡ്മിറ്റായത്.

Samayam Malayalam 15 Mar 2020, 3:49 pm
ബിസ്വനാഥ്: കേരളത്തിൽ നിന്നും മടങ്ങിയ അസം സ്വദേശിയ്ക്ക് കൊറോണ രോഗ ബാധയെന്ന് സംശയം. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇയാളെ ബിസ്വനാഥിലെ സർക്കാർ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളെ ഇന്ന് ടെസ്പുർ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തിട്ടുണ്ട്.
Samayam Malayalam covid


കേരളത്തിൽ നിന്ന മടങ്ങിയെത്തിയ ഇയാൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പനിയും ഉണ്ടെന്ന് പറഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇയാളെ ഇന്ന് രാവിലൊണ് ടെസ്പൂർ മെഡിക്കൽ കോളേജിലേക്ക് അയച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിലായിരുന്നു ഇയാൾ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Also Read: മധ്യപ്രദേശ് സർക്കാരിനെ 'കൊറോണ സംരക്ഷിക്കുമോ'; നടക്കാൻ പോകുന്നത് ഈ കാര്യങ്ങളോ ?

അസമിൽ ഇതുവരെ ആരോഗ്യ വകുപ്പ് 800 പേരെയാണ് ക്വാറന്‍റൈൻ ചെയ്തിരിക്കുന്നത്. ഇതുവരെയും ഇവിടെ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 107 ആയി. ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 31 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇതുസംന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് 19ൽ നിന്ന് 31 ആയി ഉയര്‍ന്നതാണ് രോഗികളുടെ എണ്ണത്തിൽ പെട്ടെന്ന് വര്‍ധനവുണ്ടാകാൻ കാരണം. കേരളത്തിൽ നിലവിൽ 23 പോസിറ്റീവ് കേസുകളാണ് ഉള്ളത്. രാജസ്ഥാനിലും തെലങ്കാനയിലും പുതുതായി ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്