ജയ്പൂര്‍/ഹൈദരാബാദ്: നൂറ് കണക്കിന് റാലികള്‍ക്കും റോഡ് ഷോകള്‍ക്കും ശേഷം നാളെ രാജസ്ഥാനിലെയും തെലങ്കാനയിലെയും ജനത പോളിംങ് ബൂത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ 'സെമിഫൈനല്‍' എന്നു തന്നെയാണ് രാജ്യം വിശേഷിപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരം അലയടിക്കുന്ന രാജസ്ഥാനിലെയും പ്രതിപക്ഷ സഖ്യത്തിന്‍റെ ഐക്യം വ്യക്തമാക്കുന്ന തെലങ്കാനയിലെയും ഫലങ്ങള്‍ രാജ്യം തന്നെ ഉറ്റുനോക്കുന്നതാണ്. നോട്ട് നിരോധനം, ജിഎസ്ടി, റാഫേല്‍, അയോധ്യ അവസാനം അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വരെ ഉയര്‍ത്തിയായിരുന്നു വിവിധ കക്ഷികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിര്‍ണായകമാകുകയാണ്. നിലവിലെ മുഖ്യമന്ത്രിയായ വസുന്ധര രാജെക്കെതിരെ ഭരണവിരുദ്ധ വികാരം രാജസ്ഥാനില്‍ അലയടിക്കുന്നുണ്ട്. 2014 ല്‍ അധികാരത്തിലെത്തിയ വസുന്ധര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്‍ദാനങ്ങള്‍ പാലിച്ചില്ലെന്നു തന്നെയാണ് ജനങ്ങള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും ജനപിന്തുണയേറുന്നതും വസുന്ധരയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. അതേസമയം തുടര്‍ച്ചയായി മാറി മാറിയുള്ള ഭരണവമാണ് രാജസ്ഥാന്‍ ജനത ആഗ്രഹിക്കുന്നതെന്നതും വ്യക്തമായ കാര്യമാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നു തന്നെയാണ് അഭിപ്രായ സര്‍വ്വേകളും വ്യക്തമാക്കുന്നത്.
നാളെ രാജസ്ഥാനിലെ 199 മണ്ഡലങ്ങളിലേക്ക് 2,274 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതേസമയം ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അല്‍വാര്‍ രാംഗര്‍ഹ് മണ്ഡലത്തിലെ പോളിങ് മാറ്റിവെച്ചു. നാളെ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ നടക്കുന്ന പോളിംങില്‍ 4.5 കോടി വോട്ടര്‍ വിധി രേഖപ്പെടുത്തും.
അതേസമയം തെലങ്കാനയിലെ തിരഞ്ഞെടുപ്പ് കെ ചന്ദ്രശേഖര റാവുവിനും നിര്‍ണായകമാകുകയാണ്. രാജ്യത്തെ ഏറ്റവും അവസാനമായി രൂപം കൊണ്ട സംസ്ഥാനത്തിന്‍റെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ആത്മവിശ്വാസത്തോടെ സെപ്റ്റംബര്‍ അവസാനം നിയമസഭ പിരിച്ചുവിട്ട ചന്ദ്രശേഖര റാവുവിന്‍റെ തെലുങ്കാന രാഷ്ട്ര സമിതിക്ക് നേരെ ചില വെല്ലുവിളികള്‍ ഉയരുന്നുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടി, കോണ്‍ഗ്രസ്, തെലങ്കാന ജനസമിതി, സിപിഐ എന്നിവരാണ് ടിആര്‍എസിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത്. അതേസമയം തെലങ്കാനയിലെ ചില പ്രദേശങ്ങളില്‍ നിര്‍ണായാകമാകുന്ന മജ്‍ലിസ് പാര്‍ട്ടി ടിആര്‍എസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബിജെപിയും തെലങ്കാനയില്‍ തനിച്ചു തന്നെയാണ് മത്സരിക്കുന്നത്.
തെലങ്കാന നിയമസഭയില്‍ ആകെയുള്ള 119 സീറ്റുകളില്‍ 18 എണ്ണം പട്ടിക ജാതി വിഭാഗത്തിനായും ഒന്‍പത് എണ്ണം പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായും സംവരണം ചെയ്തിരിക്കുകയാണ്. അതേസമയം 2 കോടി 80 ലക്ഷം വോട്ടര്‍മാരാണ് നാളെ പോംളിങ് രേഖപ്പെടുത്തുന്നത്. ഇതില്‍ ഒരു കോടി 38 ലക്ഷം പുരുഷന്മാരും ഒരു കോടി 35 ലക്ഷം സ്ത്രീകളും 2,663 ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗക്കാരുമാണുള്ളത്.
2014 തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആര്‍എസിന് 90 സീറ്റുകളും ഉത്തം കുമാര്‍ റെഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 14 സീറ്റുകളാണുള്ളത്. അതേസമയം ടിഡിപിക്ക് രണ്ട് സീറ്റുകളും മജ്‍ലിസ് പാർട്ടിക്ക് ഏഴ് സീറ്റുകളും നേടിയപ്പോള്‍ ബിജെപി അഞ്ച് സീറ്റില്‍ ഒതുങ്ങേണ്ടിവന്നു.
എന്നാല്‍ അഭിപ്രായ സര്‍വ്വേകള്‍ ടിആര്‍എസ് തന്നെ ഭരണം നിലനിര്‍ത്തുമെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം കോണ്‍ഗ്രസ് തെലങ്കാനയിലെ നില മെച്ചപ്പെടുത്തുമെന്നും പറയുന്നു. എന്നാല്‍ ബിജെപിക്ക് തെലുങ്ക് മണ്ണില്‍ വേരോട്ടം കുറയുമെന്നു തന്നെയാണ് സര്‍വ്വേകള്‍ സൂചന നല്‍കുന്നത്.
ഡിസംബര്‍ 11 നാണ് ഇരുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിര്‍ണായകമാകുകയാണ്. നിലവിലെ മുഖ്യമന്ത്രിയായ വസുന്ധര രാജെക്കെതിരെ ഭരണവിരുദ്ധ വികാരം രാജസ്ഥാനില്‍ അലയടിക്കുന്നുണ്ട്. 2014 ല്‍ അധികാരത്തിലെത്തിയ വസുന്ധര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്‍ദാനങ്ങള്‍ പാലിച്ചില്ലെന്നു തന്നെയാണ് ജനങ്ങള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും ജനപിന്തുണയേറുന്നതും വസുന്ധരയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. അതേസമയം തുടര്‍ച്ചയായി മാറി മാറിയുള്ള ഭരണവമാണ് രാജസ്ഥാന്‍ ജനത ആഗ്രഹിക്കുന്നതെന്നതും വ്യക്തമായ കാര്യമാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നു തന്നെയാണ് അഭിപ്രായ സര്‍വ്വേകളും വ്യക്തമാക്കുന്നത്.
നാളെ രാജസ്ഥാനിലെ 199 മണ്ഡലങ്ങളിലേക്ക് 2,274 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതേസമയം ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അല്‍വാര്‍ രാംഗര്‍ഹ് മണ്ഡലത്തിലെ പോളിങ് മാറ്റിവെച്ചു. നാളെ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ നടക്കുന്ന പോളിംങില്‍ 4.5 കോടി വോട്ടര്‍ വിധി രേഖപ്പെടുത്തും.
അതേസമയം തെലങ്കാനയിലെ തിരഞ്ഞെടുപ്പ് കെ ചന്ദ്രശേഖര റാവുവിനും നിര്‍ണായകമാകുകയാണ്. രാജ്യത്തെ ഏറ്റവും അവസാനമായി രൂപം കൊണ്ട സംസ്ഥാനത്തിന്‍റെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ആത്മവിശ്വാസത്തോടെ സെപ്റ്റംബര്‍ അവസാനം നിയമസഭ പിരിച്ചുവിട്ട ചന്ദ്രശേഖര റാവുവിന്‍റെ തെലുങ്കാന രാഷ്ട്ര സമിതിക്ക് നേരെ ചില വെല്ലുവിളികള്‍ ഉയരുന്നുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടി, കോണ്‍ഗ്രസ്, തെലങ്കാന ജനസമിതി, സിപിഐ എന്നിവരാണ് ടിആര്‍എസിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത്. അതേസമയം തെലങ്കാനയിലെ ചില പ്രദേശങ്ങളില്‍ നിര്‍ണായാകമാകുന്ന മജ്‍ലിസ് പാര്‍ട്ടി ടിആര്‍എസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബിജെപിയും തെലങ്കാനയില്‍ തനിച്ചു തന്നെയാണ് മത്സരിക്കുന്നത്.
തെലങ്കാന നിയമസഭയില്‍ ആകെയുള്ള 119 സീറ്റുകളില്‍ 18 എണ്ണം പട്ടിക ജാതി വിഭാഗത്തിനായും ഒന്‍പത് എണ്ണം പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായും സംവരണം ചെയ്തിരിക്കുകയാണ്. അതേസമയം 2 കോടി 80 ലക്ഷം വോട്ടര്‍മാരാണ് നാളെ പോംളിങ് രേഖപ്പെടുത്തുന്നത്. ഇതില്‍ ഒരു കോടി 38 ലക്ഷം പുരുഷന്മാരും ഒരു കോടി 35 ലക്ഷം സ്ത്രീകളും 2,663 ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗക്കാരുമാണുള്ളത്.
2014 തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആര്‍എസിന് 90 സീറ്റുകളും ഉത്തം കുമാര്‍ റെഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 14 സീറ്റുകളാണുള്ളത്. അതേസമയം ടിഡിപിക്ക് രണ്ട് സീറ്റുകളും മജ്‍ലിസ് പാർട്ടിക്ക് ഏഴ് സീറ്റുകളും നേടിയപ്പോള്‍ ബിജെപി അഞ്ച് സീറ്റില്‍ ഒതുങ്ങേണ്ടിവന്നു.
എന്നാല്‍ അഭിപ്രായ സര്‍വ്വേകള്‍ ടിആര്‍എസ് തന്നെ ഭരണം നിലനിര്‍ത്തുമെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം കോണ്‍ഗ്രസ് തെലങ്കാനയിലെ നില മെച്ചപ്പെടുത്തുമെന്നും പറയുന്നു. എന്നാല്‍ ബിജെപിക്ക് തെലുങ്ക് മണ്ണില്‍ വേരോട്ടം കുറയുമെന്നു തന്നെയാണ് സര്‍വ്വേകള്‍ സൂചന നല്‍കുന്നത്.
ഡിസംബര്‍ 11 നാണ് ഇരുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.