ഭോപ്പാല്‍: മധ്യപ്രദേശ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ 74 ശതമാനവും മിസോറാമിൽ 75 ശതമാനവുമാണ് പോളിംഗ്. രണ്ടിടത്തും സമാധാനപരമായിരുന്നു പോളിംഗ്.
മധ്യപ്രദേശിൽ വിവിധ ബൂത്തുകളിലായി 1145 ഇവിഎമ്മുകളും 1545 വിവിപാറ്റും തകരാറുണ്ടായിരുന്നു. ഇതോടെ ഇവ മാറ്റി നല്‍കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എല്‍. കാന്തറാവു അറിയിച്ചിട്ടുണ്ട്. മിസോറാമിലെ 40 മണ്ഡലങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്നും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജയ്ന്‍ അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ വിവിധ ബൂത്തുകളിലായി 1145 ഇവിഎമ്മുകളും 1545 വിവിപാറ്റും തകരാറുണ്ടായിരുന്നു. ഇതോടെ ഇവ മാറ്റി നല്‍കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എല്‍. കാന്തറാവു അറിയിച്ചിട്ടുണ്ട്. മിസോറാമിലെ 40 മണ്ഡലങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്നും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജയ്ന്‍ അറിയിച്ചിട്ടുണ്ട്.