ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 65.5 ശതമാനം പോളിംഗും ഉത്തരാഖണ്ഡില്‍ നടന്ന വോട്ടെടുപ്പില്‍ 68 ശതമാനത്തിന്റെ റെക്കോര്‍ഡ് പോളിംഗും രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്. ഉത്തര്‍പ്രദേശിലെ 67 നിയോജക മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 2.28 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചു.
യുപിയിലെ ബിജ്നോര്‍, സഹ്റാന്‍പൂര്‍, മൊറാദാബാദ്, സംഭാള്‍, റാംപൂര്‍, ബറേലി, അമ്രോഹ, പിലിഭിത്, ഖേരി, ഷാഹ്ജഹാന്‍പൂര്‍, ബദൗന്‍ ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സാക്ഷ്യം വഹിച്ച ഉത്തരാഖണ്ഡില്‍ 68 ശതമാനത്തിന്റെ റെക്കോര്‍ഡ് പോളിംഗാണ് വൈകിട്ട് 5 മണി വരെ രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം വര്‍ദ്ധിച്ച് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ നിൽക്കുന്നത്.
At 68%, it’s a record turnout in Uttarakhand; 65% polling in second phase of UP elections.