മൊഹാലി: പഞ്ചാബ് പോലീസിൻ്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം. മൊഹാലിയിലെ ഓഫീസിന് നേർക്കാണ് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തിൽ വിശദമയായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പോലീസ് പ്രദേശം വളയുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
എസ്എഎസ് നഗറിലെ സെക്ടർ 77ലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിൽ രാത്രി 7.45 ഓടെയാണ് ചെറു സ്ഫോടനം ഉണ്ടായതെന്ന് മൊഹാലി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം പരിശോധന നടത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തിയെന്ന് അധികൃതർ അറിയിച്ചു. ആക്രമാണോ ഉണ്ടായതെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വലിയ സ്ഫോടനമല്ല സംഭവിച്ചതെന്ന് പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. രഹസ്യാന്വേഷണ ഓഫീസിൽ സൂക്ഷിച്ച ആയുധം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിൻ്റെ ഉള്ളിലേക്ക് അജ്ഞാതർ സ്ഫോടകവസ്തു എറിയുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റോക്കറ്റ് തരത്തിലുള്ള വസ്തു പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നും ആളപായം സംഭവിച്ചിട്ടില്ലെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്റലിജൻസ് കെട്ടിടത്തിൽ ചെറിയ സ്ഫോടനം നടന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെന്നും പോലീസ് അറിയിച്ചു. പോലീസിൻ്റെ രഹസ്യാന്വേഷണ ഓഫീസിൽ നടന്ന സ്ഫോടനത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ വിശദമായ റിപ്പോർട്ട് തേടി.
എസ്എഎസ് നഗറിലെ സെക്ടർ 77ലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിൽ രാത്രി 7.45 ഓടെയാണ് ചെറു സ്ഫോടനം ഉണ്ടായതെന്ന് മൊഹാലി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം പരിശോധന നടത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തിയെന്ന് അധികൃതർ അറിയിച്ചു. ആക്രമാണോ ഉണ്ടായതെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വലിയ സ്ഫോടനമല്ല സംഭവിച്ചതെന്ന് പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. രഹസ്യാന്വേഷണ ഓഫീസിൽ സൂക്ഷിച്ച ആയുധം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിൻ്റെ ഉള്ളിലേക്ക് അജ്ഞാതർ സ്ഫോടകവസ്തു എറിയുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റോക്കറ്റ് തരത്തിലുള്ള വസ്തു പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നും ആളപായം സംഭവിച്ചിട്ടില്ലെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്റലിജൻസ് കെട്ടിടത്തിൽ ചെറിയ സ്ഫോടനം നടന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെന്നും പോലീസ് അറിയിച്ചു. പോലീസിൻ്റെ രഹസ്യാന്വേഷണ ഓഫീസിൽ നടന്ന സ്ഫോടനത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ വിശദമായ റിപ്പോർട്ട് തേടി.