ന്യൂഡൽഹി∙ അനിശ്ചിതത്വം തുടരുന്ന സുപ്രീംകോടതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. സ്വകാര്യ കേസുകളിൽ ആശങ്കകളില്ല. പ്രശ്നങ്ങൾ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടണമെന്നും ചെലമേശ്വർ പറഞ്ഞു.
സുപ്രീംകോടതി പ്രതിസന്ധിയില്‍ ഏഴാംദിവസവും അനിശ്ചിതത്വം തുടരുകയാണ്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഇന്നു കോടതിയിലെത്തിയാല്‍ മാത്രമേ സമവായചര്‍ച്ചകള്‍ പുനരാരംഭിക്കൂ. അതേസമയം, ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന വിഷയത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നും വാദം കേള്‍ക്കും. ഹര്‍ജിക്കാരുടെ വാദം തീര്‍ന്നതിനു ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണവും കോടതി കേള്‍ക്കും.
പനിയാണെന്നു കാണിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഇന്നലെ അവധിയെടുത്തിരുന്നു. അവധി തുടര്‍ന്നാല്‍ സമവായ ചര്‍ച്ച ഇന്നു നടക്കില്ലെന്നും സൂചനയുണ്ട്. ചര്‍ച്ച തുടരാന്‍ തയാറാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരെ അറിയിച്ചിട്ടുണ്ട്. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്.
സുപ്രീംകോടതി പ്രതിസന്ധിയില്‍ ഏഴാംദിവസവും അനിശ്ചിതത്വം തുടരുകയാണ്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഇന്നു കോടതിയിലെത്തിയാല്‍ മാത്രമേ സമവായചര്‍ച്ചകള്‍ പുനരാരംഭിക്കൂ. അതേസമയം, ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന വിഷയത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നും വാദം കേള്‍ക്കും. ഹര്‍ജിക്കാരുടെ വാദം തീര്‍ന്നതിനു ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണവും കോടതി കേള്‍ക്കും.
പനിയാണെന്നു കാണിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഇന്നലെ അവധിയെടുത്തിരുന്നു. അവധി തുടര്‍ന്നാല്‍ സമവായ ചര്‍ച്ച ഇന്നു നടക്കില്ലെന്നും സൂചനയുണ്ട്. ചര്‍ച്ച തുടരാന്‍ തയാറാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരെ അറിയിച്ചിട്ടുണ്ട്. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്.