അഹമ്മദാബാദ്: ഓട്ടോ ഡ്രൈവറുടെ ക്ഷണം സ്വീകരിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എഎപി അഹമ്മദാബാദിൽ നടത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പൊതുയോഗത്തിലാണ് കെജ്രിവാളിന് അപ്രതീക്ഷിത ക്ഷണം ലഭിച്ചത്. പൊതുയോഗത്തിൽ പങ്കെടുത്ത ഓട്ടോ ഡ്രൈവർ അരവിന്ദ് കെജ്രിവാളിനെ അത്താഴത്തിന് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ ക്ഷണം ചിരിയോടെ സ്വീകരിച്ച് കെജ്രിവാളും മറുപടി നൽകി.
ഓട്ടോ ഡ്രൈവറായ വിക്രം ലാൽതാനിയാണ് കെജ്രിവാളിനെ തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചത്. 'ഞാൻ താങ്കളുടെ വലിയ ആരാധകനാണ്. പഞ്ചാബിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിൽ താങ്കൾ അത്താഴം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അത്താഴം കഴിക്കാൻ എൻ്റെ വീട്ടിലും വരുമോ?'- ലാൽതാനി ചോദിച്ചു. 'തീർച്ചയായും വരും'- ഉടൻ തന്നെ അരവിന്ദ് കെജിവാളിൻ്റെ മറുപടി.
'പഞ്ചാബിലെ ഓട്ടോ ഡ്രൈവർമാരുടെ വീടുകളിൽ പോയിട്ടുണ്ട്. പഞ്ചാബിലെ ഓട്ടോ ഡ്രൈവർമാർ തന്നെ സ്നേഹിക്കുന്നു, ഇവിടെ ഗുജറാത്തിലും അവർ തന്നെ സ്നേഹിക്കുന്നു. ഇന്ന് രാത്രി അത്താഴത്തിന് വരട്ടെ. എത്ര മണിക്ക് വരണം'- കെജ്രിവാൾ ചോദിച്ചു. എട്ടുമണിക്കെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. പിന്നാലെ കെജ്രിവാളിൻ്റെ അടുത്ത ചോദ്യം. 'ഹോട്ടലിൽ നിന്ന് തന്നെ ഓട്ടോയിൽ കൊണ്ടുപോകാമോ?'. കൊണ്ടുപോകാമെന്ന് ലാൽതാനി മറുപടി നൽകി. രണ്ട് പാർട്ടിക്കാരും ഒപ്പം ഉണ്ടാകുമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു.
Read Latest National News and Malayalam News
ഓട്ടോ ഡ്രൈവറായ വിക്രം ലാൽതാനിയാണ് കെജ്രിവാളിനെ തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചത്. 'ഞാൻ താങ്കളുടെ വലിയ ആരാധകനാണ്. പഞ്ചാബിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിൽ താങ്കൾ അത്താഴം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അത്താഴം കഴിക്കാൻ എൻ്റെ വീട്ടിലും വരുമോ?'- ലാൽതാനി ചോദിച്ചു. 'തീർച്ചയായും വരും'- ഉടൻ തന്നെ അരവിന്ദ് കെജിവാളിൻ്റെ മറുപടി.
'പഞ്ചാബിലെ ഓട്ടോ ഡ്രൈവർമാരുടെ വീടുകളിൽ പോയിട്ടുണ്ട്. പഞ്ചാബിലെ ഓട്ടോ ഡ്രൈവർമാർ തന്നെ സ്നേഹിക്കുന്നു, ഇവിടെ ഗുജറാത്തിലും അവർ തന്നെ സ്നേഹിക്കുന്നു. ഇന്ന് രാത്രി അത്താഴത്തിന് വരട്ടെ. എത്ര മണിക്ക് വരണം'- കെജ്രിവാൾ ചോദിച്ചു. എട്ടുമണിക്കെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. പിന്നാലെ കെജ്രിവാളിൻ്റെ അടുത്ത ചോദ്യം. 'ഹോട്ടലിൽ നിന്ന് തന്നെ ഓട്ടോയിൽ കൊണ്ടുപോകാമോ?'. കൊണ്ടുപോകാമെന്ന് ലാൽതാനി മറുപടി നൽകി. രണ്ട് പാർട്ടിക്കാരും ഒപ്പം ഉണ്ടാകുമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു.
Read Latest National News and Malayalam News