കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ ബാലറ്റ് മടക്കിക്കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി രാജ്യമെമ്പാടും ക്യാമ്പെയിൽ സംഘടിപ്പിക്കാനാണ് മമത ബാനര്‍ജി തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി മണി പവര്‍ നടത്തുകയും വോട്ടിങ് മെഷീനിൽ ക്രമക്കേട് നടത്തുകയും ചെയ്തു. നമുക്ക് ഇവിഎമ്മുകള്‍ വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണം. അമേരിക്ക വരെ ഇവിഎം ഉപേക്ഷിച്ചതാണ്. കൂടുതൽ ഇവിഎംമെഷീനുകളും വെരിഫൈ ചെയ്യാത്തതാണ്. ചില മെഷീനുകള്‍ ഒരു പാര്‍ട്ടിക്കു വേണ്ടി പ്രോഗ്രാം ചെയ്തതായിരുന്നുവെന്നും മമത ആരോപിച്ചു.
ഒരു ലക്ഷം മെഷീനുകള്‍ കാണാനില്ല, ഇവിഎം വോട്ടിങ് ജനങ്ങളുടെ വിധിയല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാനായി വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ഒരു ലക്ഷം മെഷീനുകള്‍ കാണാനില്ല, ഇവിഎം വോട്ടിങ് ജനങ്ങളുടെ വിധിയല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാനായി വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.