ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് വാദം കേള്‍ക്കലിൽ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. ബാബറി മസ്‍ജിദ് കേസില്‍ മുന്‍ യു പി മുഖ്യമന്ത്രി കല്യാണ്‍ സിങിനായി യു യു ലളിത് ഹാജരായെന്ന സുന്നി വഖഫ് ബോര്‍ഡിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് പിന്മാറ്റം. ഇതോടെ പുതിയ ബെഞ്ചിനെ നിയമിക്കാന്‍ സമയം ആവശ്യമായതോടെയാണ് ചീഫ് ജസ്റ്റിസ് കേസ് 29 ലേക്ക് മാറ്റിയത്.
തർക്കഭൂമി മൂന്നായി വിഭജിക്കണമെന്നു നേരത്ത അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയുള്ള 16 ഹർജികളാണ് ഇന്ന് പരിഗണിക്കാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ‌് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ഉദയ് ഉമേഷിനു പുറമേ എസ്എ ബോബ്ഡെ, ജസ്റ്റിസ് എൻ.വി.രമണ,ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
കഴിഞ്ഞ ദിവസമാണ് കേസ് ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് കൈമാറിയത്. നേരത്തെ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് ഭരണഘടനാ ബെഞ്ചിന് വിടാൻ തയ്യാറായിരുന്നില്ല. കേസിൽ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് നിലവിൽ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നത്.
തർക്കഭൂമി മൂന്നായി വിഭജിക്കണമെന്നു നേരത്ത അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയുള്ള 16 ഹർജികളാണ് ഇന്ന് പരിഗണിക്കാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ‌് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ഉദയ് ഉമേഷിനു പുറമേ എസ്എ ബോബ്ഡെ, ജസ്റ്റിസ് എൻ.വി.രമണ,ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
കഴിഞ്ഞ ദിവസമാണ് കേസ് ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് കൈമാറിയത്. നേരത്തെ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് ഭരണഘടനാ ബെഞ്ചിന് വിടാൻ തയ്യാറായിരുന്നില്ല. കേസിൽ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് നിലവിൽ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നത്.