ആപ്പ്ജില്ല

അയോധ്യ കേസ്: അന്തിമ വാദം ഫെബ്രുവരി 8 ന്

കേസ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്

TNN 5 Dec 2017, 5:06 pm
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമ വാദം സുപ്രീം കോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റി. കേസ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അയോധ്യയിലെ ബാബ്‌റി മസ്ജിദ് രാമക്ഷേത്ര തര്‍ക്കത്തില്‍ വാദം കേട്ടത്.
Samayam Malayalam ayodhya dispute case sc defers babri masjid hearing to feb 8
അയോധ്യ കേസ്: അന്തിമ വാദം ഫെബ്രുവരി 8 ന്


1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നത്. പളളി നില്‍ക്കുന്ന സ്ഥലം രാമജന്മ ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചാണ് മസ്ജിദ് പൊളിച്ചത്. ബാബ്‌റി മസ്ജിദ് പൊളിക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍ കെ അദ്വാനി അടക്കം 13 പേര്‍ക്കെതിരെ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.

മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി, വിനയ് കത്യാര്‍ അശോക് സിംഗാള്‍, സാധ്വി ഋതംബര, വി എച്ച് ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, ആര്‍ വി. വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി എല്‍ ശര്‍മ, നൃത്യഗോപാല്‍ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി ജെ.പി, വി എച്ച്പി നേതാക്കളും കേസിലെ പ്രധാന പ്രതികളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്