Please enable javascript.Ayodhya Ram Mandir Highlights,Ayodhya Ram Mandir Highlights: ക്ഷേത്ര നിർമാണം വൈകിയതിൽ രാമനോടു ക്ഷമ ചോദിക്കുന്നു; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നന്ദി പറഞ്ഞ് അയോധ്യയിൽ മോദി - ayodhya ram mandir pran pratishtha pm modi speech highlights in malayalam - Samayam Malayalam

Ayodhya Ram Mandir Highlights: ക്ഷേത്ര നിർമാണം വൈകിയതിൽ രാമനോടു ക്ഷമ ചോദിക്കുന്നു; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നന്ദി പറഞ്ഞ് അയോധ്യയിൽ മോദി

Edited byലിജിൻ കടുക്കാരം | Samayam Malayalam 22 Jan 2024, 5:45 pm
Subscribe

Ayodhya PM Modi Speech: ഞങ്ങളുടെ സ്‌നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാല്‍ ഞാന്‍ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി വര്‍ഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും ആ വിടവ് ഇന്ന് നികത്തപ്പെട്ടു. ശ്രീരാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് മോദി

modi ayodhya
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ
അയോധ്യ: ഇത് ഒരു സാധാരണ ദിവസമല്ല, പുതിയ കാലക്രമത്തിന്‍റെ ഉദയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞ വാക്കുകളാണിത്. രാജ്യത്തിന്‍റെയും തന്‍റെ സർക്കാരിന്‍റെയും പ്രധാന നേട്ടമായാണ് പ്രധാനമന്ത്രി അയോധ്യയിലെ രാമക്ഷേത്രം ഉയർത്തിക്കാട്ടുന്നത്. തൃപ്രയാർ ക്ഷേത്രമുൾപ്പെടെ സന്ദർശിച്ച കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു മോദി ജനങ്ങളോട് സംസാരിച്ചത്. പ്രധാനമന്ത്രിയ്ക്കൊപ്പം ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, ഉത്തർപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരായിരുന്നു പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്.

രാംലല്ല ഇനിമുതൽ ടെന്‍റിലല്ല ദിവ്യ ക്ഷേത്രത്തിലാണെന്നാണ് നരേന്ദ്ര മോദി ചടങ്ങിൽ പറഞ്ഞത്. നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്‍റെയും തപസ്സിന്‍റെയും കാത്തിരിപ്പിന്‍റെയും ഫലമായി നമ്മുടെ രാമൻ ആഗതനായി. ക്ഷേത്ര നിർമാണം ഇത്രകാലം വൈകിയതിൽ രാമനോടു ക്ഷമ ചോദിക്കുന്നു. നീതി സാധ്യമാക്കിയ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

മതപരമായ ചടങ്ങ് രാഷ്ട്രത്തിന്‍റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കുന്ന ഘട്ടത്തിലേക്ക് നാം എത്തി; വിമർശനവുമായി പിണറായി വിജയൻ

ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷവും ആളുകൾ ഈ ദിവസവും ഈ നിമിഷവും അനുസ്മരിക്കും. അനുഗൃഹീത നിമിഷത്തിന് സാക്ഷികളാകാൻ അവസരം ലഭിച്ചത് ശ്രീരാമന്‍റെ മഹാ അനുഗ്രഹമാണ്. ഇതുവരെയുണ്ടായിരുന്ന പരിമിതികളും വീഴ്ചകളും ക്ഷേത്ര നിർമാണം പൂർത്തീകരിച്ചതോടെ പരിഹരിക്കപ്പെട്ടു.

നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തി. രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചത്. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനിൽ സമർപ്പിച്ചു. തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി. പല ഭാഷകളിൽ രാമായണം കേട്ടു. വിജയത്തിന്‍റെ മാത്രമല്ല വിനയത്തിന്‍റേത് കൂടിയാണ് ഈയവസരം. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വർഷങ്ങളിലേക്കുള്ള രാഷ്ട്ര നിർമ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണം.

രാമക്ഷേത്രം യാഥാർഥ്യമാകില്ലെന്ന് ചിലർ പറഞ്ഞു. ക്ഷേത്രം പണിതാൽ നാട്ടിൽ തീ പടരുമെന്ന് ചിലർ പറഞ്ഞു. പക്ഷേ അവർ ഇപ്പോൾ അയോധ്യയിൽ വന്നു കാണണം. രാമൻ തീയല്ല, ഊർജമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയാണ് ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയത്.

ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. ഇതേസമയത്ത് ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഉച്ചയ്ക്ക് 12:20നും 12:30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11:30നായിരുന്നു ആരംഭിച്ചത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്‍റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തത്.

Narendra Modi Fasting Details: 11 ദിവസം നീണ്ട വ്രതം, ഇളനീർ കുടിച്ചും പഴങ്ങൾ കഴിച്ചും മോദി, കിടന്നത് നിലത്ത്; ഒടുവിൽ ചരണാമൃതം സേവിച്ച് അവസാനിപ്പിച്ചു
സിനിമ - കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, അനിൽ കുംബ്ലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സോനു നിഗം, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങി നിരവധിയാളുകളാണ് ക്ഷേത്രത്തിലെത്തിയത്.
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ